പിജി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി മരിച്ച സംഭവം; ആശുപത്രിയിലെ ചില ഡോക്ടര്‍മാരെയും സഹപാഠികളെയും സംശയമുണ്ടെന്ന് മാതാപിതാക്കള്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 17 ഓഗസ്റ്റ് 2024 (13:01 IST)
പിജി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാരെയും സഹപാഠികളെയും സംശയമുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇക്കാര്യം പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സിബി ഐക്ക് മൊഴി നല്‍കിയതായാണ് ലഭിക്കുന്ന വിവരം. തലേന്ന് രാത്രി പെണ്‍കുട്ടിക്കൊപ്പം  ഭക്ഷണം കഴിച്ച് രണ്ട് സഹപാഠികളെ ചോദ്യം ചെയ്തു. 
 
മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയത് ഒരാള്‍ തനിച്ചല്ലെന്ന നിലപാടിലാണ് ഡോക്ടറുടെ സുഹൃത്തുക്കള്‍ പറയുന്നത്. മൂന്നു പേരെങ്കിലും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളിലും മറ്റും വിശദമായ പരിശോധന നടത്തി. അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ ചിലര്‍ രാത്രി ആശുപത്രിക്കു നേരെ ആക്രമണം നടത്തി. ആക്രമണം നടത്തിയവരില്‍ ഡിവൈഎഫ്ഐയുടെ പതാക കണ്ടതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍