ജയലളിതയുടെ മൃതദേഹം പോയസ് ഗാർഡനിലെ വീട്ടിലേക്കു മാറ്റി

ചൊവ്വ, 6 ഡിസം‌ബര്‍ 2016 (03:41 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിൽനിന്ന് പോയസ് ഗാർഡനിലെ വീട്ടിലേക്കു മാറ്റി. ഇവിടെ നിന്നും പൊതുപ്രദർശനത്തിനായി രാജാജി നഗറിൽ മൃതദേഹം എത്തിക്കും. പോയസ് ഗാർഡനിൽ പ്രധാന നേതാക്കൾക്കു മാത്രമെ പ്രവേശനമുള്ളൂ. തമിഴ്നാട്ടിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

അമ്മയുടെ മരണവിവരം പുറത്തുവന്നതിന്  പിന്നാലെ ആശുപത്രിയിൽ നിന്നും പോയസ് ഗാർഡനിലേക്കുള്ള സുരക്ഷ ശക്തമാക്കി. ഈ വഴിയിൽ 300ഓളം പൊലീസിനെ വിന്യസിച്ചുവെങ്കിലും കൂടുതൽ പൊലീസുകാരെ വീണ്ടും നിയോഗിക്കുകയായിരുന്നു. മൃതദേഹം പോയ്‌സ് ഗാർഡനിലേക്ക് കൊണ്ടു പോകുമ്പോൾ ആയിരക്കണക്കിനാളുകളണ് വഴി സൈഡിൽ തടിച്ചു കൂടിയിരുന്നത്. ഏറെ കഷ്‌ടപ്പെട്ടണ് ആംബുലൻസന് പൊലീസ് സുരക്ഷയൊരുക്കിയത്.  

ചെന്നൈ മറീന ബീച്ചിലെ എംജിആറിന്റെയും അണ്ണാ ദുരൈയുടെയും സ്‌മാരകത്തോട് ചേർന്നാകും ജയലളിതയുടെ മൃതദേഹവും സംസ്‌കരിക്കുക. ഇന്നു വൈകിട്ട് തന്നെ സംസ്‌കാരമുണ്ടാകും. ജയലളിതയ്‌ക്ക് പിൻഗാമിയായി ഒ പനീർസെൽവം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. തിങ്കളാഴ്‌ച രാത്രിയോടെ എംഎൽഎമാരുടെ യോഗം ചേരുകയും പനീർ സെൽവത്തിനെ അമ്മയുടെ പിൻഗാമിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു.

തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ ജയലളിതയുടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.

വെബ്ദുനിയ വായിക്കുക