വെല്ലൂർ സ്വദേശിയും നിലവിൽ കാസർകോട് ബീരന്തവയലിൽ താമസിക്കുന്നതുമായ 42 കാരനായ ഡോക്ടർക്കാണ് പണം നഷ്ടപ്പെട്ടത്. ഫോൺ സമൂഹമാധ്യമം എന്നിവയിലൂടെയാണ് പ്രതി ഡോക്ടറെ പരിചയപ്പെട്ടത്. തുടർന്ന് വീട്ടിലിരുന്ന് ചെയ്യാവുന്ന പാർട്ട് ടൈം ജോലി നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വിശ്വാസം ആർജിക്കാനായി ആദ്യ തവണ പ്രതി 87125 രൂപാ ഡോകട്ർ ക്ക് നൽകിയിരുന്നു. 2024 മേയ് - ജൂൺ കാലയളവിൽ വിവിധ അക്കൗണ്ടുകൾ വഴി 22394 993 രൂപയാണ് തട്ടിയെടുത്തത്.