വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ജീവനാംശത്തിന് അർഹത: സുപ്രധാന വിധിയുമായി സുപ്രീം കോടതി

അഭിറാം മനോഹർ

ബുധന്‍, 10 ജൂലൈ 2024 (16:18 IST)
ക്രിമിനല്‍ നടപടിചട്ടത്തിലെ(സിആര്‍പിസി) 125മത് വകുപ്പ് പ്രകാരം ഭര്‍ത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ മുസ്ലീം സ്ത്രീക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന,അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിആര്‍പിസിയിലെ 125മത് വകുപ്പ് പരാകാരം വിവാഹമോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നല്‍കാനുള്ള നിര്‍ദേശത്തിനെതിരെ ഒരു മുസ്ലീം യുവാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി.
 
മുസ്ലീം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങള്‍ സംരക്ഷിക്കന്‍ നിയമം,സിആര്‍പിസി പോലെയുള്ള മതേതരമായ നിയമത്തിന് മേലെ നിലനില്‍ക്കില്ലെന്ന യുവാവിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. വിവാഹിതകള്‍ക്ക് മാത്രമല്ല എല്ലാ സ്ത്രീകള്‍ക്കും സിആര്‍പിസി 125 വകുപ്പ് ബാധകമാകുമെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. സിആര്‍പിസി 125 വകുപ്പ് മുസ്ലീം സ്ത്രീകള്‍ക്കും ബാധകമാണെന്ന് നേരത്തെ ഷാ ബാനോ കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു.
 
 2017ല്‍ മുസ്ലീംവ്യക്തിനിയമ പ്രകാരം വിവാഹമോചിതരായിരുന്നു ദമ്പതികള്‍. പ്രതിമാസം 20,000 രൂപ ഇടക്കാല ജീവനാംശം നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രശ്‌നം ഉടലെടുത്തത്. ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ ജീവനാംശം 10,000 ആക്കി കുറയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇതിന് പിന്നാലെയാണ് യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍