പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയാകില്ല

ചൊവ്വ, 6 ഡിസം‌ബര്‍ 2022 (19:55 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീദിപ്പിച്ച കേസിൽ സമ്മതം തേടിയിരുന്നുവെന്ന വാതം നിയമത്തിന് മുന്നിൽ അനുമതിയായി കാണാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ലൈംഗികബന്ധത്തിന് 16കാരിയായ പെൺകുട്ടിക്ക് സമ്മതമായിരുന്നുവെന്ന യുവാവിൻ്റെ വാദത്തിൽ ജാമ്യം നിഷേധിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
 
പെൺകുട്ടിയുടെ ആധാർ കാർഡിലെ ജനനതീയതി തിരുത്താൻ പ്രതി ശ്രമിച്ചുവെന്നും ഗുരുതരകുറ്റകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു. 23കാരനായ പ്രതി വിവാഹിതനാണെന്നും ഇതും ജാമ്യം നിഷേധിക്കാൻ കാരണമാണെന്നും ജസ്റ്റിസ് ജസ്മീത് സിങ് ഉത്തരവിൽ പറഞ്ഞു.
 
2019ലാണ് കേസിനാസ്പദമായ സംഹവം. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയിൽ യുപിയിലെ സംഭാൽ ജില്ലയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഒന്നരമാസമായി പുരുഷസുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകി. പരസ്പരസമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നും യുവാവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നുമായിരുന്നു പെൺകുട്ടിയുടെ മൊഴി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍