കിഴക്കൻ ലഡാക്കിൽ ചൈനീസ് യുദ്ധവിമാനങ്ങളുടെ വ്യോമാഭ്യാസം, കരുതലോടെ ഇന്ത്യ

ചൊവ്വ, 8 ജൂണ്‍ 2021 (17:35 IST)
കിഴക്കൽ ലഡാക്കിൽ ചൈനീസ് വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനം. ലഡാക്കിലെ ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശത്താണ് വ്യോമാഭ്യാസം നടന്നത്. അതേസമയം ചൈനയുടെ വ്യോമാഭ്യാസം സംബന്ധിച്ച കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി.
 
ജെ-11, ജെ- 16 എന്നിവട അടക്കമുള്ള ചൈനയുടെ 22 യുദ്ധവിമാനങ്ങളാണ് അഭ്യാസം നടത്തിയത്.ചൈനയുടെ ഹോത്തന്‍, ഗാര്‍ ഗുണ്‍സ, കഷ്ഗര്‍ എന്നീ വ്യോമ താവളങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ് വ്യോമാഭ്യാസത്തില്‍ പങ്കെടുത്തത്. അടുത്തിടെ ഈ വിമാനത്താവളങ്ങൾ ചൈന നവീകരിച്ചിരുന്നു. ചൈനയുടെ വ്യോമ പരിധിക്കുള്ളില്‍ വെച്ചായിരുന്നു അഭ്യാസ പ്രകടനമെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
 
നേരത്തെ അതിര്‍ത്തിയിലുണ്ടായ സൈനിക വിന്യാസത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേന മേഖലയില്‍ സ്ഥിരമായി മിഗ് 29 അടക്കമുള്ള വിമാനങ്ങളെ ചൈന വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് വ്യോമസേന പതിവായി റഫാല്‍ വിമാനങ്ങള്‍ ലഡാക്ക് വ്യോമ മേഖലയില്‍ പറത്താറുണ്ട്. ചൈനയുടെ ഷിന്‍ജിയാങ്ങിലെയും ടിബറ്റന്‍ മേഖലകളിലെയും വ്യോമതാവളങ്ങളെ ഇന്ത്യ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍