കേരളത്തില്‍ പണം കൊടുത്ത് അരി വാങ്ങാന്‍ കഴിവുള്ളവരുടെ എണ്ണം കൂടുതലാണെന്നാണ് സബ്‌സിഡി നിഷേധിച്ച് കേന്ദ്രം സ്വീകരിച്ച നിലപാട്. വേണമെങ്കില്‍ അധിക തുക നല്‍കി കേരളത്തിനു അരി വാങ്ങാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുടങ്ങിക്കിടക്കുന്ന ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതം കൃത്യമായി നല്‍കണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചെവികൊണ്ടില്ല.