മാധ്യമപ്രവര്‍ത്തകന്‍ എന്ന വ്യാജേനയാണ് ഇയാള്‍ അകത്തുപ്രവേശിച്ചത്. വാര്‍ത്താസമ്മേളനത്തിനിടെ ഇയാള്‍ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി ചെന്ന് പരാതി ഉന്നയിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ അല്ലാത്ത ഇയാള്‍ അകത്തുകയറുകയും ഡിജിപിയുടെ സീറ്റിനു അരികിലേക്ക് എത്തുകയും ചെയ്തത് ഗുരുതര സുരക്ഷാവീഴ്ചയാണ്.