ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

അഭിറാം മനോഹർ

ചൊവ്വ, 10 ജൂണ്‍ 2025 (12:42 IST)
പാലക്കാട്: പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്റ് ബറ്റാലിയന്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ കെ ആറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ വിയ്യൂര്‍ സ്വദേശിയാണ് അഭിജിത്. നിലവില്‍ ഇയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആസുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് ബോഡി വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
 
ഇക്കഴിഞ്ഞ രണ്ടാം തീയ്യതിയാണ് അഭിജിത് പരിശീലനത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ പോയ ശേഷം ഇന്ന് ഉച്ചയോടെ വീട്ടില്‍ നിന്നും ബസ് കയറി തിരികെയെത്തി. മങ്കരയിലെ സ്റ്റേഷനില്‍ കുറെ നേരം ഇരുന്നു. തുടര്‍ന്ന് രാത്രി 8:30ന് മംഗലാപുരം- തിരുവനന്തപുരം എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. എന്തിനാണ് അഭിജിത് ജീവനൊടുക്കിയത് എന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
 
( ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, അതിജീവനത്തിനായി ശ്രമിക്കുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടാന്‍ മടിക്കരുത്. ആത്മഹത്യ ചിന്തയുള്ളപ്പോള്‍ ദിശ ഹെല്പ് ലൈനിലും ബന്ധപ്പെടാം. ടോള്‍ ഫീ നമ്പര്‍: 1056, 0471-2552056)
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍