നിര്‍മ്മാണ പ്ലാന്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം അരവണ തയ്യാറാക്കി വില്‍ക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. 200 കോടി രൂപയാണ് കഴിഞ്ഞ തീര്‍ത്ഥാടനത്തില്‍ അരവണയുടെ മാത്രം വിറ്റു വരവ്. പ്രതിദിനം 3.25 ലക്ഷം ടിന്‍വരെ വില്‍ക്കാറുണ്ട്. അടുത്ത മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനു മുന്‍പ് നാലു കോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.