വണ്ടൂരിലെ ഒരു റസ്റ്റാറൻ്റിൽ വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം നൽകിയ വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയേയും ചിലന്തി വലയും കണ്ടെത്തിയത്. വെള്ളം കുപ്പി ലഭിച്ച ആൾ കപ്പി പൊട്ടിക്കാതെ തന്നെ റസ്റ്റാറൻ്റ് മാനേജ്മെൻറിനു നൽകി. ഇവർ ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു നൽകിയതോടെ പരിശോധനയെ തുടർന്ന് വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ കെ.ജസീല നിർമ്മാണ കമ്പനിക്കെതിരെ കേസെടുത്ത ശേഷം കോടതിക്കു നൽകി. തുടർന്നാണ് കോടതി കമ്പനിക്ക് പിഴയിട്ടത്. ഈ സംഭവത്തിൽ നിർമ്മാണ കമ്പനിക്കാപ്പം വിൽപ്പനക്കാർ, വിതരണക്കാർ എന്നിവർക്കും തുല്യ ഉത്തരവാദമുണ്ടെന്നും കോടതി പറഞ്ഞു.