' സ്‌കൂള്‍ കുട്ടികള്‍ ചെറിയ കൗതുകത്തിനോ ഏതെങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധം കാരണമോ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനോ ആണ് ലഹരിയിലേക്ക് വഴുതിവീഴുക. ക്രമേണ അവര്‍ ലഹരിയുടെ വാഹകരായി മാറും. സ്വന്തം വീടുകളില്‍ പോലും അക്രമാസക്തരാകുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. വീട്ടില്‍ വേണ്ടത്ര സ്‌നേഹവും സ്വാതന്ത്ര്യവും ലഭിക്കാത്തവര്‍ക്ക് അത് പുറമേനിന്ന് ലഭിക്കുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍ കുട്ടികള്‍ ഇത്തരം കെണിയില്‍ വീഴും. ഇതിനെതിരെ ഒരേ മനസോടെ പ്രവര്‍ത്തിക്കണം. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവരെ വലയിലാക്കാന്‍ തക്കം പാര്‍ത്തു നടക്കുന്ന സംഘങ്ങളെ തകര്‍ക്കാന്‍ കഴിയണം,' മുഖ്യമന്ത്രി പറഞ്ഞു.
' കുട്ടികളില്‍ ഏതെങ്കിലും രീതിയില്‍ പെരുമാറ്റ വൈകല്യം കണ്ടാല്‍ രക്ഷിതാക്കള്‍ ഒളിച്ചു വയ്ക്കരുത്. ഏത് കാര്യവും ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ ഫലമുണ്ടാകും. കുട്ടികളുടെ ലഹരി ഉപയോഗം തടയുന്നതില്‍ അധ്യാപകര്‍ക്ക് വലിയ പങ്കുണ്ട്. ഏതു മാറ്റവും അധ്യാപകര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകും. ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികളെ നിരീക്ഷിക്കുന്നതിനും സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതിനും അധ്യാപകര്‍ മടി കാണിക്കേണ്ടതില്ല. അതിന്റെ പേരില്‍ ആരെങ്കിലും വ്യാജപരാതി കൊടുക്കുമെന്ന ഭയവും വേണ്ട. ലഹരി വിരുദ്ധ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് സഹകരിക്കുന്നു എന്നതാണ് കേരളത്തിലെ നിലവിലെ സാഹചര്യം. ഓരോ വ്യക്തിയും ഈ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ തയ്യാറാകണം.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.