കണ്ണൂരില്‍ 14കാരന്‍ തൂങ്ങിമരിച്ച സംഭവം; സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം

സിആര്‍ രവിചന്ദ്രന്‍

ശനി, 7 സെപ്‌റ്റംബര്‍ 2024 (11:33 IST)
aromal
കണ്ണൂരില്‍ 14കാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം. കണ്ണൂര്‍ വെളിമാനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ആരോമല്‍ സുരേഷ് ആണ് തൂങ്ങിമരിച്ചത്. ക്ലാസ്മുറിയിലെ ജനല്‍ചില്ല് പൊട്ടിച്ചതിന് 300 രൂപ പിഴ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.
 
കഴിഞ്ഞചൊവ്വാഴ്ചയാണ് ആരോപമലിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ആരോമലും സുഹൃത്തും പരസ്പരം വാച്ച് കൈമാറുന്നതിനിടയില്‍ കൈ തട്ടി ക്ലാസ് മുറിയുടെ ജനല്‍ചില്ല് പൊട്ടിയിരുന്നു. തുടര്‍ന്ന് 300 രൂപ പിഴയടക്കാന്‍ കുട്ടികളോട് ക്ലാസ് ടീച്ചര്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം സ്‌കൂളിലെത്തി ഓണപരീക്ഷയെഴുതിയ ആരോമലിനെ വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെളിമാനം സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് ആരോമലിന്റെ കുടുംബത്തിന്റെ പരാതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍