തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷവും ജനങ്ങള്‍ക്കൊപ്പമാണ് ജനപ്രതിനിധി ഉണ്ടാകേണ്ടതെന്നും അതെല്ലാം ഉപേക്ഷിച്ച് നേമത്ത് മത്‌സരിക്കാനെത്തിയ കെ മുരളീധരന് എന്ത് വിശ്വാസ്യതയാണുള്ളതെന്നും കുമ്മനം രാജശേഖരന്‍. വട്ടിയൂര്‍ക്കാവിലെ ജനത്തെ ഇട്ടെറിഞ്ഞ് വടകരയിലേക്കും അവിടം വിട്ട് നേമത്തേക്കും വന്നിരിക്കുന്ന മുരളീധരന് വോട്ട് കൂടാനുള്ള അനുകൂലഘടകം ഒന്നുമില്ലെന്നും കുമ്മനം പറഞ്ഞു.