അർജന്റീനയുടെ തോൽ‌വി; കാണാതായ കടുത്ത മെസി ആരാധകന്റെ മൃതദേഹം കണ്ടെത്തി

ഞായര്‍, 24 ജൂണ്‍ 2018 (10:19 IST)
ക്രോയേഷ്യയുമായുള്ള ലോകകപ്പ് മത്സരത്തിൽ അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം ഇല്ലിക്കലിൽനിന്നാണ് ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ദീനു അലക്സിന്റെ മൃതദേഹം കണ്ടെത്തിയത്.
 
വീട്ടിൽ ആത്മഹത്യ കുറിപ്പ് എഴുതി വച്ചതിന് ശേഷം ഇയാൾ പുഴയിൽ ചാടുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കോട്ടയത്തെ ആറുമാനൂരിലാണ് സംഭവം. അർജന്റീന തോറ്റ മനോവിഷമത്താലാണ് വീടുവിട്ടിറങ്ങുന്നത് എന്ന് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട്.
 
ബിനുവിനെ കണ്ടെത്തുന്നതിനായി വീടിനു സമീപത്തെ മീനെച്ചിലാറിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയിരുന്നു. മഴയെ തുടർന്നു സ്പീഡ് ബോട്ട് ഉൾപ്പെടെ കൊണ്ടുവന്നായിരുന്നു തിരച്ചിൽ. ആറുമാനൂർ മുതൽ പൂവത്തുംമൂട് വരെയും നാഗമ്പടം പാലത്തിനു സമീപഭാഗത്തും തിരച്ചിൽ നടത്തി. 
 
ലോകകപ്പിൽ അർജന്റീന കഴിഞ്ഞ ദിവസം തോറ്റതിനെ തുടർന്നാണു ദീനുവിനെ കാണാതായത്. കടുത്ത മെസി ആരാധകൻ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അർജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകൾ കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍