‘കുത്തേറ്റ ആതിര മരണവെപ്രാളത്തില്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി, കട്ടിലിനടിയിൽ ഒളിച്ച മകളെ രാജന്‍ വലിച്ചിറക്കി കുത്തി’ - കൊലയ്‌ക്ക് കാരണം വരന്റെ ജാതി

വെള്ളി, 23 മാര്‍ച്ച് 2018 (17:10 IST)
അരീക്കോട് വിവാഹത്തലേന്ന് മകളെ കുത്തിക്കൊല്ലാന്‍ പിതാവിനെ പ്രേരിപ്പിച്ചത് വരന്റെ ജാതി. അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജന്റെ മകൾ ആതിര(22)യാണ് ദുരഭിമാനക്കൊലയ്‌ക്ക് ഇരയായത്.

ആതിര വിവാഹം ചെയ്യാനൊരുങ്ങിയ ബ്രിജേഷ് താഴ്ന്ന ജാതിക്കാരനായതാണ് കൊല നടത്താന്‍ രാജനെ പ്രേരിപ്പിച്ചത്. ദളിത് വിഭാഗത്തില്‍ പെട്ട യുവാവുമായുള്ള ബന്ധത്തില്‍ താല്‍പ്പര്യമില്ലെന്ന് രാജന്‍ ആതിരയെ അറിയിച്ചിരുന്നു. ഇതിനിടെ വിഷയത്തില്‍ പൊലീസ് ഇടപെടുകയും ഇരു കുടുംബങ്ങളെയും സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും പ്രശ്‌നം പരിഹരിച്ച് ഇരുവര്‍ക്കും താല്‍പ്പര്യമാണെങ്കില്‍ വിവാഹം നടത്തിക്കൊടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.

തുടര്‍ന്ന് ഇന്ന് അരീക്കോട് പുത്തലത്തെ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്‌തു. എന്നാല്‍, വ്യാഴാഴ്‌ച വൈകിട്ട് മദ്യപിച്ചെത്തിയ രാജന്‍ ജാതിപ്രശ്നം ഉന്നയിച്ച് മകളുമായി വഴക്കിടുകയും ആതിരയെ കത്തി ഉപയോഗിച്ച്  കുത്തി.  

മരണ വെപ്രാളത്തില്‍ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ ആതിര കട്ടിലിനടിയിൽ ഒളിച്ചെങ്കിലും പിന്നാലെ എത്തിയ രാജന്‍ വീണ്ടും കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ആതിരയെ ആശുപത്രിയിലെത്തിക്കും മുമ്പെ മരിച്ചു. വിവാഹം നിശ്ചയിച്ച ശേഷം വീട്ടില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നെന്ന് ആതിര പറഞ്ഞതായി ബ്രിജേഷ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍