മരിക്കുന്നതിന് മുന്‍പ് വിനായകന്‍ അച്ഛനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു !

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:28 IST)
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ജീവനൊടുക്കിയ തൃശ്ശൂര്‍ ഏങ്ങണ്ടിയൂരിലെ വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. പൊലീസുകാര്‍ തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നുന്നതായി വിനായകന്‍ പറഞ്ഞിരുന്നുവെന്ന് മാതാപിതാക്കള്‍ ക്രൈ ബ്രാഞ്ചിന് മൊഴി നല്‍കി. 
 
ക്രൈം ബ്രാഞ്ച് സംഘം വിനായകന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി, അമ്മ ഓമന, അച്ഛന്റെ സഹോദരങ്ങള്‍ തുടങ്ങിയവരില്‍ നിന്നായി കാര്യങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. നാല് മണിക്കൂറോളം വിനായകന്റെ വീട്ടില്‍ ചെലവഴിച്ച ക്രൈം ബ്രാഞ്ച് സംഘം കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി അടുത്തയാഴ്ച വീണ്ടും വിനായകന്റെ വീട്ടിലെത്തും.
Next Article