മുഹമ്മദ് സിറാജിന്റെ ബൗളിങ് കരുത്താണ് വെടിക്കെട്ട് ബാറ്റിങ് നിരയുള്ള ഹൈദരബാദിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. പ്രസിത് കൃഷ്ണയ്ക്കും സായ് കിഷോറിനും രണ്ട് വീതം വിക്കറ്റുകള്‍. നിതീഷ് റെഡ്ഡി (34 പന്തില്‍ 31), ഹെന്റിച്ച് ക്ലാസന്‍ (19 പന്തില്‍ 27)), പാറ്റ് കമ്മിന്‍സ് (ഒന്‍പത് പന്തില്‍ പുറത്താകാതെ 22) എന്നിവരാണ് ഹൈദരബാദിനു വേണ്ടി ചെറുതായെങ്കിലും പൊരുതിയത്.