ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും; പശ്ചിമേഷ്യയില്‍ സമാധാനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 25 ജൂണ്‍ 2025 (10:41 IST)
ഇന്നലെ രാത്രി പരസ്പരം ആക്രമിക്കാതെ ഇറാനും ഇസ്രയേലും. ഇതോടെ പശ്ചിമേഷ്യയില്‍ സമാധാനം തിരിച്ചുവന്നു. ഇറാന്‍ വ്യോമപാത ഉടന്‍ തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഖത്തറില്‍ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. 
 
ഇതോടെ ഇറാനില്‍ ജനങ്ങള്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തി. ആയത്തുള്ള ഖമനേയിടെ ചിത്രങ്ങളുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അതേസമയം ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തില്‍ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം നേരത്തേ ഇറാന്‍ തള്ളിയിരുന്നു. യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ ആണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചാല്‍ ഇറാന്‍ ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ച്ചി പറഞ്ഞു. ഇന്നലെ പുലര്‍ച്ച നാലുമണിയോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
 
ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്നും അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍ തന്നെയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി എക്സില്‍ കുറിച്ചു. അതേസമയം ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിളിച്ച അടിയന്തര യോഗത്തില്‍ യുഎസ് -ഇറാന്‍ പ്രതിനിധികളുടെ വാക്‌പോര്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണി ആയതിനാലാണ് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് അമേരിക്ക പറഞ്ഞത്. ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ ഡൊറോത്തി ഷിയയാണ് ഇക്കാര്യം പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍