അമേരിക്കയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധിപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 ജൂണ്‍ 2025 (10:29 IST)
അമേരിക്കയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെയുണ്ടായ ബോംബേറില്‍ നിരവധിപേര്‍ക്ക് പരിക്ക്. കൊളറാഡോയില്‍ ബോള്‍ഡര്‍ നഗരത്തിലെ ഒരു റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെയാണ് ബോംബോറുണ്ടായത്.  റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പെട്രോള്‍ ബോംബാണ് എറിഞ്ഞത്. നിരോധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സംഭവത്തിന് പിന്നാലെ അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. റാലിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഇന്ധനം നിറച്ച കുപ്പികള്‍ എറിയുകയായിരുന്നു. ഫ്രീ പാലസ്തീന്‍ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു 45 കാരനായ ആക്രമി എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭീകരാക്രമണ ലക്ഷ്യമായിരുന്നു എന്ന് എഫ് ബി ഐ ഡയറക്ടര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 
 
ഹമാസിന്റെ കൈവശമുള്ള ഇസ്രായേല്‍ ബന്ധികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഹമ്മദ് സാബ്രി സോളിമാന്‍ എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് എപി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍