✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
രാമായണപാരായണം-ഇരുപത്താറാംദിവസം
Webdunia
.
രാവണന്റെ പടപ്പുറപ്പാട ്
സേനാപതിയും പടയും മരിച്ചതു
മാനിയാം രാവണന് കേട്ടു കോപാന്ധനായ്
“ആരെയും പോരിനയയ്ക്കുന്നില്ലിനി
നേരേ പൊരുതു ജയിക്കുന്നതുണ്ടല്ലോ
നമ്മോടുകൂടെയുള്ളോര്‍കള്‍ പോന്നീടുക
നമ്മുടെ തേരും വരുത്തുകയെന്നാനവന്.
വെണ്മതിപോലെ കുടയും പിടിപ്പിച്ചു
പൊന്മയമായൊരു തേരില്‍ക്കരേറിനാന്‍.
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും
നീലത്തഴകളും മുത്തുക്കുടകളും
ആയിരം വാജികളെക്കൊണ്ടുപൂട്ടിയ
വായുവേഗംപൂണ്ട തേരില്ക്കരയേറി
മേരുശിഖരങ്ങള്‍പോലെ കിരീടങ്ങള്‍
ഹാരങ്ങളാദിയാഭരണങ്ങളും
പത്തുമുഖവുമിരുപതു കൈകളും
ഹസ്തങ്ങളില്‍ ചാപബാണായുധങ്ങളും
നീലാദ്രിപോലെ നിശാചരനായകന്‍
കോലാഹലത്തോടുകൂടിപുറപ്പെടാന്.
ലങ്കയിലുള്ള മഹാരഥന്മാരെല്ലാം
ശങ്കാരഹിതം പുറപ്പെട്ടാരന്നേരം
മക്കളും മന്ത്രിമാര്‍ തമ്പികളും മരു-
മക്കളും ബന്ധുക്കളും സൈന്യപാലരും
തിക്കിത്തിരക്കി വടക്കുഭാഗത്തുള്ള
മുഖ്യമാം ഗോപുരത്തൂടെ തെരുതെരെ
വിക്രമമേറിയ നക്തഞ്ചരന്മാരെ-
യൊക്കെപ്പുരോഭുവി കണ്ടു രഘുവരന്
മന്ദസ്മിതംചെയ്തു നേത്രാന്തസംജ്ഞയാ-
മന്ദം വിഭീഷണന് തന്നോടരുള്‍ചെയ്തു:
“നല്ല വീരന്മാര് വരുന്നതു കാണെടോ!
ചൊല്കേണമെന്നോടിവരെ യഥാഗുണം”
എന്നതു കേട്ടു വിഭീഷണന് രാഘവന്-
തന്നോടു മന്ദസ്മിതം ചെയ്തു ചൊല്ലിനാന്‍:
“ബാണചാപത്തോടു ബാലാര്‍ക്കകാന്തിപൂ-
ണ്ടാനക്കഴുത്തില്‍ വരുന്നതകമ്പനന്‍.
സിംഹദ്ധ്വജമ്പൂണ്ട തേരില്ക്കരയേറി
സിംഹപരാക്രമന്‍ ബാണചാപത്തോടും
വന്നവനിന്ദ്രജിത്താകിയ രാവണ-
നന്ദനന്‍ നമ്മെ മുന്നം ജയിച്ചാനവന്‍.
ആയോധനത്തിന്നു ബാണചാപങ്ങള്‍ പൂ-
ണ്ടായതമോര്ത്തു തേരില്ക്കരയേറി
കായം വളര്‍ന്നു വിഭൂഷണംപൂണ്ടതി-
കായന് വരുന്നതു രാവണന്തന്മകന്.
പൊന്നണിഞ്ഞാനക്കഴുത്തില്‍ വരുന്നവ-
നുന്നതനേറ്റം മഹോദരന്‍ മന്നവ!
വാജിമേലേറിപ്പരിഘം തിരിപ്പവ-
നാജിസൂരേന്ദ്രന്! വിശാലന് നരാന്തകന്‍.
വെള്ളെരുതിന്മുകളേറി ത്രിശൂലവും
തുള്ളിച്ചിരിക്കുന്നവന്‍ ത്രിശിരസ്സല്ലോ.
രാവണന്തന്മകന് മറ്റേതിനങ്ങേതു
ദേവാന്തകന്‍ തേരില്‍ വരുന്നതു മന്നവ!
കുംഭകര്‍ണ്ണാത്മജന്‍ കുംഭനങ്ങേതവന്‍-
തമ്പി നികുംഭന് പരിഘായുധനല്ലോ.
ദേവകുലാന്തകനാകിയ രാവണ-
നേവരോടും നമ്മെ വെല്വാന് പുറപ്പെട്ടു.”
ഇത്ഥം വിഭീഷണന് ചൊന്നതു കേട്ടതി-
നുത്തരം രാഘവന്‍താനുമരുള്‍ചെയ്തു:
“യുദ്ധേ ദശമൂലനെക്കൊലചെയ്തുടന്
ചിത്തകോപം കളഞ്ഞീടുവനിന്നു ഞാന്‍.”
എന്നരുളിച്ചെയ്തു നിന്നരുളുന്നേരം
വന്ന പടയോടു ചൊന്നാന്‍ ദശാസ്യനും
“എല്ലാവരും നാമൊഴിച്ചു പോന്നാലവര്‍
ചെല്ലുമകത്തു കടന്നൊരു ഭാഗമേ
പാര്‍ത്തു ശത്രുക്കള്‍ കടന്നുകൊള്ളും മുന്നേ
കാത്തുകൊള്‍വിന്‍ നിങ്ങള്‍ ചെന്നു ലങ്കാപുരം.
യുദ്ധത്തിനിന്നു ഞാന്‍ പോരുമിവരോടു
ശക്തിയില്ലായ്കയുമില്ലിതിന്നേതുമേ.”
ഏവം നിയോഗിച്ചനേരം നിശാചര-
രേവരും ചെന്നു ലങ്കാപുരം മേവിനാര്‍.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
എല്ലാം കാണുക
ഏറ്റവും പുതിയത്
ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!
Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം
ആരാണ് ഗോവിന്ദന്മാര്; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ
മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്