ഇരു ടീമുകളും ജാഗ്രതയോടെയാണ് തുടക്കം മുതല്‍ കളിച്ചത്. എന്നാല്‍ ഇടവേളയ്ക്ക് ശേഷം പ്രതിരോധത്തില്‍ നിന്നും ആക്രമണശൈലിയിലേക്ക് അര്‍ജന്റീന മാറി. എഴുപത്തിയൊന്നാം മിനിറ്റില്‍ ഇന്റര്‍ മയാമിയുടെ മുന്നേറ്റതാരമായ മാറ്റിയോ സില്‍വെറ്റിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. 78മത്തെ മിനിറ്റില്‍ ജോണ്‍ റെന്റേറിയയ്ക്ക് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചതോടെ 10 പേരുമായാണ് കൊളംബിയ ശേഷിക്കുന്ന സമയം കളിച്ചത്.