അഭിനന്ദിക്കാനായാണ് ചെന്നത്, പക്ഷേ മെസ്സി അപമാനിച്ചുവിട്ടു: വെഗ്ഹോസ്റ്റ്

തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (19:31 IST)
ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജൻ്റീനയ്ക്കെതിരായ പോരാട്ടത്തിന് ശേഷം ലയണൽ മെസിയെ അഭിനന്ദിക്കാനായി എത്തിയപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ നിരാശപ്പെടുത്തിയെന്ന് ഡച്ച് താരം വൗട്ട് വെഗ്ഹോസ്റ്റ്. മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ വെഗ്ഹോസ്റ്റായിരുന്നു നെതർലൻഡ്സിനായി 2 ഗോളുകൾ സ്വന്തമാക്കിയത്. മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീട്ടിയതും താരത്തിൻ്റെ മികവായിരുന്നു.
 
ആവേശം അവസാനനിമിഷം വരെ നീണ്ട പോരാട്ടത്തിൽ മൈതാനത്ത് പലപ്പൊഴും ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള ഉരസൽ കയ്യാങ്കളിയിലെത്തിയിരുന്നു. മത്സരത്തിലുടനീളം പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തനായി രോഷാകുലനായ മെസ്സിയെയാണ് കാണാനായിരുന്നത്. മത്സരത്തിൽ വിജയിച്ച ശേഷം ഡച്ച് പരിശീലകനായ ലൂയി വാൻ ഗാലിനോടും മെസ്സി തട്ടികയറിയിരുന്നു.
 
തുടർന്ന് മിക്സഡ് സോണിൽ മാധ്യമപ്രവർത്തകനോട് സംസാരിച്ച് നിൽക്കെ നോക്കി നിന്ന വെഗ്ഹോസ്റ്റിനോട് എന്താണ് നോക്കി നിൽക്കുന്നത് പോയി നിൻ്റെ പണിയെടുക്കു വിഡ്ഡി എന്നായിരുന്നു മെസ്സി പറഞ്ഞത്. എന്നാൽ താൻ മെസിയെ അഭിനന്ദിക്കാനായി പോയതാണെന്നും അദ്ദേഹത്തിൻ്റെ പെരുമാറ്റം തന്നെ നിരാശനാക്കിയെന്നും വെഗ്ഹോസ്റ്റ് പറഞ്ഞു.
 
കളിക്കാരനെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമനമുണ്ട്. അദ്ദേഹം എനിക്ക് കൈ തന്നില്ല എന്നത് മാത്രമല്ല സ്പാനിഷ് ഭാഷയിൽ എന്നെ ചീത്ത വിളിക്കുകയും ചെയ്തു. അതെന്ന് നിരാശനാക്കി.വെഗ്ഹോസ്റ്റ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍