സാത്താന്‍ ആരാധകര്‍ വീണ്ടും ആഞ്ഞടിക്കുന്നു; പുതിയ പ്രചരണായുധം സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍

വ്യാഴം, 11 ജൂലൈ 2013 (19:08 IST)
PRO
ഓരോ കാലഘട്ടത്തിലും ആത്മീയ കേന്ദ്രങ്ങള്‍ ഓരോ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചില മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് യുവാക്കളിലേക്കുള്ള സാത്താന്‍ ആരാധനയെന്ന ആത്മീയ വൈകൃതത്തിന്റെ കടന്നു കയറ്റത്തെക്കുറിച്ചാണ്.

ആയിരക്കണക്കിനു യുവാക്കളാണത്രെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെ സാത്താന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ 3000 ഓളം സാത്താന്‍ ആരാധകരുണ്ടെന്ന് ഒരു ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കറുത്ത ടീ ഷര്‍ട്ടുകളും മറ്റും ധരിച്ച് ഇവരില്‍ പലരും കൊഹിമയുദ്ധസ്മാരക സിമിത്തേരിക്ക് ചുറ്റും സാത്താന്‍ ആരാധനയ്ക്കായി എത്തുന്നുണ്ടെന്നും ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.


അടുത്ത പേജ് -സാത്താന്‍ ആരാധനയ്ക്ക് അടിമപ്പെടുന്നത് യുവാക്കള്‍?



PRO
സാത്താന്‍ ആരാധനയ്ക്ക് അടിമപ്പെടുന്നത് യുവാക്കള്‍?

അമേരിക്കയില്‍ സ്ഥാപിതമായ ചര്‍ച്ച് ഓഫ് സാത്താന്‍ ഇന്ന് ലോകമെമ്പാടും തങ്ങളുടെ ശൃംഖല വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇവരുടെ സൈറ്റിലും അനുബന്ധ സംഘടനകളിലും അംഗങ്ങളായവരില്‍ മലയാ‍ളികളുമുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്.

ഈ സംഘടനയില്‍ രണ്ടു തരം അംഗങ്ങള്‍ ആണുള്ളത്. സാധാരണ അംഗങ്ങളും ആക്ടീവ് അംഗങ്ങളും. ആക്ടീവ് അംഗങ്ങളായി എല്ലാവര്‍ക്കും ചേരാന്‍ സാധിക്കില്ല. പ്രവര്‍ത്തന മികവും മറ്റു സാഹചര്യങ്ങളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം സംഘം നേരിട്ടു ക്ഷണിച്ചാലേ ആക്ടീവ് മെമ്പര്‍ ആകാന്‍ സാധിക്കൂ. അവിടെയും വിശ്വാസമാര്‍ജിച്ചാല്‍ പൂജകള്‍ അര്‍പ്പിക്കുന്നതില്‍ തുടങ്ങി മറ്റ് ആരാധനകളിലെല്ലാം പങ്കെടുക്കാന്‍ കഴിയും. നിലവിലെ ഒരു അംഗത്തിന്റെ കൂടെ മാത്രമേ ഇവിടെ പ്രവേശിക്കാന്‍ കഴിയൂ.

കോളജ് വിദ്യാര്‍ഥികളിലൂടെ ഇവരുടെ പ്രചരണവേല നിര്‍ബാധം നടത്തുന്നുവെന്നാണ് സൂചന. മയക്കുമരുന്ന് നല്‍കിയും മറ്റും ഇവരുടെ വഴിയിലേക്ക് ആകര്‍ഷിക്കുകയാണ് ആദ്യം ചെയ്യുക. ആദ്യ ഘട്ടങ്ങളില്‍ ആവശ്യത്തിന് മയക്കുമരുന്ന് നല്‍കുന്ന ഇവര്‍ പതുക്കെ അത് നിര്‍ത്തും. ഇതിനകം മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞവര്‍ പിന്നീട് ഇവര്‍ പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാകും.

അടുത്ത പേജില്‍ - രക്തം മരവിപ്പിക്കുന്ന ചടങ്ങുകള്‍

PRO
രക്തം മരവിപ്പിക്കുന്ന ചടങ്ങുകള്‍

ആദ്യ ഘട്ടം സ്വന്തം രക്തത്തില്‍ തയാറാക്കുന്ന ഒരു സമ്മതപത്രമാണെന്ന് ഇതില്‍ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ വിശദീകരിക്കുന്നു. ആരാധിക്കുന്നവരുടെ ആത്മാവ് സാത്താന് കടപ്പെട്ടു എന്നുള്ളതാണ് ഈ സമ്മതപത്രം. പിന്നീട് അവര്‍ കണ്ണുകള്‍ മറയ്ക്കാന്‍ ഒരു ആവരണം നല്‍കും. ആ ആവരണം ധരിച്ചു കഴിയുമ്പോള്‍ ഒരു പാനീയം കുടിക്കാന്‍ നല്‍കും.

വൈനെന്നു പറഞ്ഞു നല്‍കുന്ന അതിന് പച്ചരക്തത്തിന്‍റെ ചുവയാണ്. തൊണ്ടയില്‍ കൂടി ഇറങ്ങുമ്പോള്‍ പൊള്ളുന്നത് പോലെ തോന്നും. മയക്കുമരുന്നു കലര്‍ത്തിയ അത് കുടിക്കുമ്പോള്‍ മറ്റൊരു ലോകത്തെത്തിയതു പോലെയാണ്. പിന്നെ ഭീകരമായ നൃത്തവും പാട്ടും പൂജകളുമൊക്കെയാണ്.”

സാത്താനിക് മാസ്, സാത്താനിക് സോംഗ്സ് എന്നിങ്ങനെ വിദേശ സാത്താനിക് ഓഡിയോ സിഡികളാണ് അവിടെ പ്ലേ ചെയ്യുന്നത്. സാത്താനിക്‌ മാസ്‌, ലൂസിഫറെന്നറിയപ്പെടുന്ന സംഘത്തലവന്‍റെ പ്രസംഗം, സാത്താനിക ബൈബിള്‍ വായന, ദൈവിക ചടങ്ങുകളെ അപമാനിക്കുക, ദേവാലയങ്ങളില്‍ വിതരണം ചെയ്യുന്ന വിശുദ്ധ അപ്പം വൈനില്‍ മുക്കിയിട്ട്‌ മുറിച്ച്‌ തുണ്ടം തുണ്ടമാക്കുക തുടങ്ങിയവയാണ്‌ പ്രധാന ചടങ്ങുകള്‍

അടുത്ത പേജില്‍ - ജാഗ്രത പുലര്‍ത്താന്‍ പള്ളികളില്‍ നിര്‍ദ്ദേശം

PRO
ജാഗ്രത പുലര്‍ത്താന്‍ പള്ളികളില്‍ നിര്‍ദ്ദേശം
പല പള്ളികളിലും പുരോഹിതന്മാര്‍ സാത്താന്‍ ആരാധനയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. കുര്‍ബാന സമയത്ത് വിശ്വാസികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുന്ന ഓസ്തി ഒളിച്ചുകടത്തുന്നതായി സഭ തന്നെ പലയിടങ്ങളിലും കണ്ടെത്തിയിരുന്നു.

ഇതര മതഗ്രന്ഥങ്ങളെ അപമാനിക്കുന്നതില്‍ തുടങ്ങി ലൈംഗിക വൈകൃതങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും മറ്റും ഇത് കാരണമായപ്പോഴാണ് അന്വേഷണമാരംഭിച്ചത് പക്ഷേ ഇതിന്റെ രഹസ്യ സ്വഭാവം മൂലം തെളിവുകളില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ പോവുകയായിരുന്നു.

കുപ്പായം ഊരിയ വൈദികരെ കണ്ടെത്താന്‍ സാത്താന്‍ ആരാധകര്‍ വെബ്സൈറ്റുകളില്‍ പരസ്യം നല്‍കിയത് വിവാദമായിരുന്നു. കുപ്പായം ഊരിയ പുരോഹിതര്‍ക്ക് സാത്താന്‍ ആരാധകരുടെ ഇടയില്‍ വന്‍ ഡിമാന്റാണ്. ഇത്തരക്കാര്‍ പൂജ നടത്തിയാല്‍ സാത്താന്‍ പെട്ടെന്ന് സം‌പ്രീതനാകുമെന്നാണ് വിശ്വാസം.

അടുത്ത പേജില്‍ - ദൈവനിന്ദയ്ക്കുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും

PRO
ദൈവനിന്ദയ്ക്കുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും

ദൈവനിന്ദ അടങ്ങുന്ന ഈ സാത്താന്‍ ആരാധനയ്ക്കാ‍യുള്ള ഉപകരണങ്ങളുടെ വില്‍പ്പനയും ഇന്‍റര്‍നെറ്റിലൂടെ വര്‍ദ്ധിച്ചിട്ടുണ്ട് തലതിരിഞ്ഞ കുരിശ്, കറുത്ത മെഴുകുതിരികള്‍, തലയോട്ടി ചിഹ്നവും, സ്വസ്തിക് ചിഹ്നവും പരിശുദ്ധമായ കൊന്തയുടെ സാത്താന്‍ പ്രതിരൂപങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. തലയോട്ടി ആകൃതിയിലുള്ള പതിമൂന്ന് മുത്തുമണികള്‍ അടങ്ങിയ മാലയാണത്രെ സാത്താന്‍ ആരാധകര്‍ ഉപയോഗിക്കുന്നത്.

ആഭിചാരക്രിയകളുടെ മറവില്‍ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് മറയായി ഭീതി പടര്‍ത്താ‍ന്‍ തല തിരിഞ്ഞ ഈ വിശ്വാസത്തിന്റെ ഒരു മറയും. ഇനി ഇ - മെയിലിലോ ഫേസ്ബുക്കിലോ മറ്റോ സാത്താന്‍ ലോകത്തേക്ക് ക്ഷണിച്ചു കോണ്ടുള്ള സന്ദേശം തുറക്കുന്നതിനു മുന്‍പ് ഓര്‍ക്കുക, കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള ഒരു വാതിലാണ് നിങ്ങള്‍ തുറക്കുന്നത്.

വെബ്ദുനിയ വായിക്കുക