സ്ക്രൂ ഡ്രൈവർകൊണ്ട് മുറിവേറ്റ 100ഓളം പാടുകൾ, രണ്ടുദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ

ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (12:57 IST)
ഭോപ്പാല്‍: ദേഹമാസകലം മുറിപ്പാടുകളോടെ രണ്ട് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം തെരുവിൽ ഉപേക്ഷിച്ച നിലയിൽ. ഭോപ്പാലിലെ അയോധ്യാ നഗറിലുള്ള ഒരു ക്ഷേത്ര പരിസരത്ത് നിന്നാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെരുവുനായ്ക്കൾ ആക്രമിച്ചതാവാം മുറിവുകൾക്ക് കാരണം എന്നാണ് ആദ്യം കരുതിയത്. 
 
എന്നാൾ സ്ക്രൂ ഡ്രൈവർ പോലുള്ള കൂർത്ത വസ്ഥുവിൽനിന്നും ഏറ്റ മുറിവുകളാണ് മൃതദേഹത്തിൽ ഉള്ളതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു. .കുറഞ്ഞത് 100 തവണയെങ്കിലും കുട്ടിയുടെ ശരീരത്തില്‍ കുത്തേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ മൃതദേഹം കിട്ടിയ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്ക്കുകയാണ് പോലീസ്. ജനിച്ച ഉടനെ കുട്ടികളെ കൊലചെയ്ത തുടർച്ചയായ മൂന്നാമത്തെ സംഭവമാണ് ഭോപ്പാലിൽ റിപ്പോർട്ട് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍