ഭാര്യയെ അടിച്ചുകൊന്ന് കത്തിച്ചു; തൊണ്ണൂറ്റൊന്നുകാരൻ പിടിയിൽ - കൊല നടത്തിയത് സിനിമാ സ്‌റ്റൈലില്‍

വെള്ളി, 31 ഓഗസ്റ്റ് 2018 (08:34 IST)
മൂന്നുദിവസം മുമ്പ് കാണാതായ വയോധികയെ കൊലപ്പെടുത്തി കത്തിച്ച നിലയില്‍. വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരൻ ചെറിയക്കുട്ടിയുടെ (91) ഭാര്യ കൊച്ചുത്രേസ്യയാണ് (80) കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ചെറിയക്കുട്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്.

വെള്ളിക്കുളങ്ങര -ചാലക്കുടി റോഡിലെ കമലക്കട്ടിയിലുള്ള വീട്ടിലാണ് സംഭവം.അമ്മയെ കാണാനില്ലെന്ന് മക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.

കുടുംബ് വഴക്കിനിടെ ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് തലയ്‌ക്കടിച്ചപ്പോഴാണ് കൊച്ചുത്രേസ്യ കൊല്ലപ്പെട്ടത്. മരണം സംഭവിച്ചുവെന്ന് വ്യക്തമായതോടെ വീടിന്റെ മുകൾനിലയിലെ മുറിയില്‍ നിന്ന് ഗോവണിപ്പടിയിലൂടെ മൃതദേഹം വലിച്ച് താഴെയിറക്കി വീടിനോട് ചേർന്നുള്ള വിറകുപുരയില്‍ എത്തിച്ച് കത്തിക്കുകയായിരുന്നു.

മുറിയില്‍ രക്തക്കറയും ചോരപ്പാടുള്ള കണ്ടെത്തിയതാണ് കൊച്ചുത്രേസ്യയിലേക്ക് അന്വേഷണം എത്താന്‍ കാരണമായത്. ഗോവണിപ്പടിയിലെ ചോരപ്പാടുകൾ തുടച്ചുകളയാൻ ശ്രമിച്ചിട്ടുണ്ട്. മൃതദേഹം പെട്രോൾ ഒഴിച്ചാണ് കത്തിച്ചത്. കത്തിക്കുന്നതിനു മുമ്പ് കൊച്ചുത്രേസ്യയുടെ കഴുത്തിൽ നിന്ന് സ്വർണമാല അഴിച്ചെടുത്ത് പ്രതി വീടിന് സമീപം കുഴിച്ചിട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍