ട്വന്റി-ട്വന്റിയില്‍ മികച്ച ടീം തങ്ങളാണെന്ന് ഇന്ത്യ ഒരിക്കല്‍ക്കൂടി തെളിയിച്ചു. സ്വന്തം മണ്ണില്‍ ഇന്ത്യയ്ക്കെതിരെ അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇറങ്ങിയ ബംഗ്ലാദേശ് കടുവകള്‍ മുട്ടുമടക്കി. എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് 15 ഓവറുകളായി മൽസരം ചുരുക്കിയിരുന്നു. ഇന്ത്യൻ സമയം ഞായർ രാത്രി ഒൻപതു മണിയോടെയാണ് മൽസരം ആരംഭിച്ചത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ബംഗ്ലാദേശിനെ ബാറ്റിങ്ങിനു വിട്ടു. തമീം ഇഖ്‌ബാലും (13) സൗമ്യ സര്‍ക്കാരും (ഒന്‍പത് പന്തില്‍ 14) ചേര്‍ന്ന് ബംഗ്ലാ സ്‌കോര്‍ നാല് ഓവറില്‍ 27 ലെത്തിച്ചു. സൗമ്യ സര്‍ക്കാരിനെ ആശിഷ് നെഹ്‌റയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ പിടികൂടിയതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്.
തുടര്‍ന്ന് ക്രീസിലെത്തിയ മഹ്‌മദുള്ളയും സാബിറും അവസാന ഓവറികളില്‍ ആഞ്ഞടിച്ചു.
മഹ്‌മദുള്ള 13 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 33 റണ്ണുമായി പുറത്താകാതെനിന്നു. ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍, നെഹ്‌റ, ബുംറ, ജഡേജ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.