ഗര്‍ഭം: കുറ്റം ഇന്‍റര്‍നെറ്റിന്

FILEFILE
ഇന്‍റര്‍നെറ്റ് സംസ്ക്കാരം വ്യാപകമാകുന്ന ചൈനയില്‍ നെറ്റിലൂടെ കിടപ്പറപങ്കാളികളെ കണ്ടെത്തുന്ന പ്രവണതയും ഏറുകയാണ്. ചൈനയുടെ സാമ്പത്തീക സ്രോതസ്സില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ഷം‌ഗ്‌ഹായി നഗരത്തിലെ ഗര്‍ഭിണികളായ യുവതികളില്‍ പകുതിയില്‍ അധികം പേരും ഗര്‍ഭത്തിനു കാരണമായി പറയുന്നത് ഇന്‍റര്‍നെറ്റ് പ്രേമമാണ്.

നെറ്റിലൂടെ പങ്കാളികളെ കണ്ടെത്തുന്ന പതിവ് യുവാക്കള്‍ക്കിടയില്‍ കൂടി വരുന്നതായി കുറ്റപ്പെടുത്തുന്നത് സ്റ്റേറ്റ് മീഡിയകള്‍ തന്നെയാണ്. ചൈനയിലെ 20,000 യുവതികളില്‍ നാല്‍പ്പത്തഞ്ചു ശതമാനത്തിലധികം പേര്‍ രണ്ടു വര്‍ഷമായി നെറ്റിലൂറ്റെ പരിചയപ്പെടുന്ന ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍.

എന്നാല്‍ നെറ്റിലൂടെ പരിചയത്തിലായി പ്രേമത്തിനും കാമത്തിനും ശേഷം കാമുകി ഗര്‍ഭിണിയാണെന്നു ബോധ്യമാകുന്നതോടെ കണവന്‍‌മാര്‍ അപ്രത്യക്ഷമാകും. പല അമ്മമാര്‍ക്കും കുട്ടികളുടെ അഛന്‍റെ പേരു പോലും അറിയില്ല എന്ന കാര്യം വ്യക്തമാക്കുന്നത് ഹോട്ട് ലൈന്‍ രംഗത്തു നിന്നുള്ള ഭൂരിഭാഗം ഗര്‍ഭിണികളെ ചികിത്സിച്ച ഡോക്‍ടര്‍ സാംഗ് സെംഗ്‌റോംഗ് വ്യക്തമാക്കുന്നു.

ലൈംഗികാജ്ഞതയാണ് ഇത്തരം ഒരു പ്രതിഭാസത്തിനു കാരണമായി വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്‍റര്‍നെറ്റിലെ അഡള്‍ട്ട് വെബ്‌സൈറ്റുകള്‍, വീഡിയോകള്‍, ബുക്കുകള്‍ തുടങ്ങിയവയും ലൈംഗികാജ്ഞത സൃഷ്ടിക്കുന്നതായി കുറ്റപ്പെടുത്തുന്നു.

വിദഗ്‌ദര്‍ നടത്തിയ സര്‍വേയില്‍ ചൈനാക്കാരിലെ 7.9 ശതമാനം മാത്രമേ കുട്ടികളുടെ ലൈംഗിക സംശയം തീര്‍ത്തുകൊടുക്കുന്നുള്ളൂ. 79 ശതമാനം കൌമാരക്കാരും യുവാക്കളും ലൈംഗികാറിവ് സൈറ്റുകളില്‍ നിന്നാണ് ലഭിച്ചതെന്നും സമ്മതിക്കുന്നു.

വെബ്ദുനിയ വായിക്കുക