രാജ്യത്തിന്റെ ഒരു ശതമാനത്തിന്റെ കയ്യിലുള്ളത് പാവപ്പെട്ടവരുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്ത്

അഭിറാം മനോഹർ

തിങ്കള്‍, 20 ജനുവരി 2020 (18:42 IST)
രാജ്യത്തെ ഒരു ശതമാനം വരുന്ന വൻ സമ്പന്നരുടെ കയ്യിലുള്ളത് 953 ദശലക്ഷം ജനങ്ങളുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്തെന്ന് പഠനം. രാജ്യത്തെ പാവപ്പെട്ടവരിൽ പാവപെട്ടവരായ 70 ശതമാനത്തോളം വരുന്ന വലിയ വിഭാഗത്തിന്റെ കയ്യിലുള്ളതിനേക്കാൾ നാലിരട്ടിയോളമാണ് രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കയ്യിലുള്ളത്.
 
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ അമ്പതാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി റെറ്റ്സ് ഗ്രൂപ്പ് ഓക്സ്ഫാം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇന്ത്യയിൽ വാർഷിക ബഡ്ജറ്റുകൾക്ക് നീക്കിവെക്കുന്ന തുകയേക്കാൾ അധികമാണ് രാജ്യത്തെ ശതകോടിശ്വരന്മാരുടെ കയ്യിലെന്നാണ്  പഠനങ്ങൾ വ്യക്തമാക്കുന്നത്. അന്തർദേശീയ തലത്തിലും ഇതേ പ്രവണത തന്നെയാണ് നിലനിൽക്കുന്നത്.
 
വരുമാനം, ലിംഗ സമത്വം എന്നിവയാണ് ഇത്തവണ വേള്‍ഡ് എക്കണോമിക് ഫോറം വാര്‍ഷിക സമ്മേഷനത്തില്‍ പ്രധാനമായും ചർച്ചാവിഷയമായത്. 2019ൽ സ്വത്തിന്റെ കാര്യത്തിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം ഭീമമായ തോതിൽ വർധിച്ചെന്നും പഠനം വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍