ബാംഗ്ളൂരിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകന്‍ ലൈംഗീകമായി പീഡിപ്പിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ ജയ്ശങ്ക(38)റിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി തന്റെ സ്വകാര്യ ഭാഗങ്ങള്‍ വേദനിക്കുന്നതായി അമ്മയോട് പറയുകയായിരുന്നു. സംശയം തോന്നിയ അമ്മ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടി രണ്ടു തവണ പീഡനത്തിന് വിധേയമായിരുന്നതായി വ്യക്തമായത്. കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടറാണ് പീഡനവിവരം ശരിവെച്ചത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. സ്കൂളിലെ ബാത്ത്റൂമിനുള്ളിൽ വച്ച് രണ്ട് തവണ ജയ്ശങ്കർ തന്നെ പീഡിപ്പിച്ചതായി കുട്ടി പൊലീസിനെ അറിയിച്ചു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.