നോട്ട് നിരോധനത്തിനു ശേഷമുള്ള മറ്റൊരു നശീകരണ പദ്ധതിയാണ് മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍: രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം

ശനി, 30 സെപ്‌റ്റംബര്‍ 2017 (19:59 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന സംരംഭമായ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്ത്. നിലവിലെ എല്ലാ റെയിൽവേ സംവിധാനങ്ങളും പരിഷ്കരിച്ചതിനു ശേഷമായിരിക്കണം ബുള്ളറ്റ് ട്രെയിൻ പോലുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് പി ചിദംബരം അഭിപ്രായപ്പെട്ടു. 
 
സമാന അഭിപ്രായവുമായി എൻഡിഎയുടെ ഘടകകക്ഷി കൂടിയായ ശിവസേനയും മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെയും രംഗത്തെത്തിയിരുന്നു. മോദിയുടെ സ്വപ്നപദ്ധതിയായ ബുള്ളറ്റ് ട്രെയിൻ മുംബൈയിലൂടെ ഓടില്ലെന്നാണ് താക്കറെ പറഞ്ഞത്. മുംബൈ എൽഫിൻസ്റ്റണ്‍ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി ആളുകള്‍ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  
 
ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുയും പിന്നീട് മായ്ച്ചുകളയുകയും ചെയ്യുന്ന നുണയനാണ് മോദിയെന്നും താക്കറെ ആരോപിച്ചു.  ഇത്തരത്തില്‍ നുണപറയാന്‍ മോദിയ്ക്ക് എങ്ങനെയാ സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മുംബൈയിലെ റെയില്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തറക്കല്ലിടാന്‍ പോലും അനുവദിക്കില്ലെന്നും വേണമെങ്കില്‍ ആ പദ്ധതി ഗുജറാത്തില്‍ നടപ്പാക്കട്ടെയെന്നും താക്കറെ പറഞ്ഞു. 
 
മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണത്തിന് സുരക്ഷാ സേനയെ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെങ്കില്‍ അതിനെ പ്രതിരോധിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രാവിലെ 10. 30ഓടെയാണ് മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ മരിക്കുകയും അനേകം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍