അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഫെബ്രുവരി 2025 (17:48 IST)
അന്ധവിശ്വാസത്തിന്റെ പേരില്‍ 22 ദിവസം പ്രായമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച സംഭവം മഹാരാഷ്ട്രയില്‍ നിന്നാണ്. 22 ദിവസം പ്രായമുള്ള കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായിരുന്നു. സുഖപ്പെടുത്താനായി കുഞ്ഞിന്റെ  ശരീരം 65 തവണ ചൂടുള്ള അരിവാളുകൊണ്ട് പൊള്ളിച്ചു. പ്രാഥമിക ചികിത്സ ആവശ്യമായി വന്നപ്പോള്‍ അന്ധവിശ്വാസം കാരണം വീട്ടുകാര്‍ ഇത് തുടരുകയായിരുന്നു. ഇത് കുട്ടിയുടെ ആരോഗ്യനില വഷളാക്കി. ഇതിന് പിന്നാലെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 
 
എന്നാല്‍ ആഴത്തിലുള്ള മുറിവുകള്‍ കാരണം ഉടന്‍ ചികിത്സ ലഭിക്കാതെ കുട്ടി മരിക്കുകയായിരുന്നു. അമരാവതി ജില്ലയിലെ ചിക്കല്‍ധാര താലൂക്കിലെ സിമോരി ഗ്രാമത്തിലാണ് മനസാക്ഷിയെ ഇളക്കിമറിച്ച സംഭവം. ഇവിടത്തെ അടിവാലി മേല്‍ഘട്ട് മേഖലയിലെ ആളുകള്‍ ഇപ്പോഴും ആശുപത്രിയില്‍ പോകുന്നതിനുപകരം വീട്ടില്‍ ചികിത്സിക്കുന്ന പരമ്പരാഗത രീതികള്‍ പിന്തുടരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ശരിയായ സമയത്ത് ചികിത്സ ലഭിക്കാതെ വരുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. 
 
ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ അവസാനിപ്പിക്കണമെങ്കില്‍ ശാസ്ത്രീയമായ ചികില്‍സയെക്കുറിച്ച് ഇവിടുത്തെ ജനങ്ങളെ ബോധവത്കരിക്കണമെന്നാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍