ആരോപണങ്ങള്‍ ശക്തം; കമല്‍ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപന വേദി മാറ്റി - ആരാധകര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിവരം

ബുധന്‍, 7 ഫെബ്രുവരി 2018 (10:32 IST)
രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കാനൊരുങ്ങുന്ന നടന്‍ കമല്‍ഹാസനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ നാടായ രാമേശ്വരത്തെ വീട്ടില്‍ വെച്ച് പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള തീരുമാനം കമല്‍ പിന്‍‌വലിച്ചതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

കലാമിന്റെ പേരും വീടും കമല്‍ഹാസന്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്ന വിവിധ കക്ഷികളുടെ ആരോപണം ശക്തമായതോടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രഖ്യാപന വേദി മാറ്റിയത്. വേദി മാറ്റിയെങ്കിലും കലാമിന്റെ വസതിയും സ്മാരകവും അദ്ദേഹം സന്ദര്‍ശിക്കും.

അതേസമയം, ഫെബ്രുവരി 21ന് മധുരയില്‍ വെച്ച് കമലിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും. അന്നു തന്നെ സംസാഥാന പര്യടനവും ആരംഭിക്കും. ആരാധകരോട് പര്യടനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍