താൻ ഒളിവിലായിരുന്നില്ലെന്നും, വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായി താൻ ഡൽഹിയിൽ പോയതായിരുന്നുവെന്നും തന്റെ അമ്മ വിളിച്ചിട്ടാണ് താൻ ഇപ്പോൾ മടങ്ങി വന്നതെന്നുമായിരുന്നു റോക്കി പ്രതികരിച്ചത്. അതേസമയം, റോക്കി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ആയുധത്തോടു കൂടിയാണ് അയാളെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു.
തന്‍റെ ലാൻഡ് റോവർ കാറിനെ മറികടന്നതിനെ തുടർന്നായിരുന്നു റോക്കി മാരുതി സ്വിഫ്റ്റില്‍ മടങ്ങുകയായിരുന്ന ആദിത്യ സച്ദേവ എന്ന 19 കാരനെ വെടിവെച്ചു കൊന്നത്. അതേസമയം പ്രതി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും അതിനാല്‍ രക്ഷപെടാനാണ് സാധ്യതയെന്നും ആദിത്യയുടെ സഹോദരന്‍ സാഗര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ കുടുംബം ഭീഷണിയെ ഭയപ്പെടുന്നുണ്ടെന്നും സാഗര്‍ വ്യക്തമാക്കി.