വ്യാജ പനീര്‍ വില്‍പ്പന; പിടിച്ചെടുത്തത് 1400കിലോ വ്യാജ പനീര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 1 ജൂലൈ 2025 (14:34 IST)
ഉത്തര്‍പ്രദേശിലെ നോയിഡയിലേക്ക് വ്യാജ പനീര്‍ (കോട്ടേജ് ചീസ്) കടത്തുന്ന ഒരു വലിയ റാക്കറ്റിനെ പോലീസ് പിടികൂടി. ഏകദേശം 1,400 കിലോഗ്രാം വ്യാജ പനീര്‍ പോലീസ് പിടിച്ചെടുത്തു. അലിഗഡിലെ ഒരു ഫാക്ടറിയുമായി ഈ റാക്കറ്റിന് ബന്ധമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ആറ് മാസമായി ഡല്‍ഹി-എന്‍സിആറിന്റെ ചില ഭാഗങ്ങളില്‍ വ്യാജ പനീര്‍ വിതരണം ചെയ്യുന്നതിന് പിന്നില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്.
 
വ്യാജ പനീര്‍ കിലോയ്ക്ക് 180-220 എന്ന നിരക്കിലാണ് ഇവര്‍ വില്‍ക്കുന്നത്. യഥാര്‍ത്ഥ പനീറിനേക്കാള്‍ വളരെ വിലകുറഞ്ഞതിനാല്‍ ഡല്‍ഹി-എന്‍സിആറിലുടനീളമുള്ള റോഡരികിലെ കടകള്‍, ഭക്ഷണശാലകള്‍ എന്നിവയില്‍ ഈ പനീറാണ് ഉപയോഗിച്ചിരുന്നത്. 1,400 കിലോഗ്രാം ജ്യാജ പനീറിന് പുറമേ ഇത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.
 
ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. പാലുല്‍പന്നത്തിന്റെ രൂപവും നിറവും മണവും നല്‍കാന്‍ രാസവസ്തുക്കളാണ് ഉപയോഗിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍