Stray Dogs Supreme Court Verdict : വാക്സിനേഷൻ നൽകി തുറന്ന് വിടാം, തെരുവ് നായ്ക്കളെ പറ്റി സുപ്രീം കോടതി പുറപ്പെടുവിച്ച 5 നിർണ്ണായക നിർദ്ദേശങ്ങൾ

അഭിറാം മനോഹർ

വെള്ളി, 22 ഓഗസ്റ്റ് 2025 (14:26 IST)
ഡല്‍ഹി- എന്‍സിആര്‍ മേഖലയിലുള്ള തെരുവ് നായ്ക്കളെ മുഴുവനായും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന മുന്‍ ഉത്തരവില്‍ തിരുത്തല്‍ വരുത്തി സുപ്രീം കോടതി. നായ്ക്കളെ കൂട്ടത്തോടെ പിടിച്ച് നഗരത്തില്‍ നിന്നും മാറ്റണമെന്ന തീരുമാനമാണ് കോടതി മാറ്റം വരുത്തിയത്. നായ്ക്കളെ പിടിച്ച് Catch-Neuter-Vaccinate-Release (CNVR) മാതൃകയില്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ അടങ്ങിയ മൂന്ന് അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നേരത്തെ തെരുവ് നായ്ക്കളെ ഷെല്‍റ്ററുകളിലാക്കണമെന്നുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷെധങ്ങളുമായി ആനിമല്‍ റൈറ്റ്‌സ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.
 
 പുതിയ സുപ്രീം കോടതി വിധിയിലെ പ്രധാനപ്പെട്ട 5 മാര്‍ഗനിര്‍ദേശങ്ങള്‍
 
1. നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി തിരിച്ചുവിടണം
 
തെരുവ് നായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍, ഡീവോര്‍മിംഗ്, സ്റ്റെറലൈസേഷന്‍ എന്നിവ നടത്തി അതേ പ്രദേശത്ത് തന്നെ വിടണം. റാബിസ് നിയന്ത്രണത്തിനും നായ്ക്കളുടെ സംഖ്യ കുറയ്ക്കാനും ഇത് നിര്‍ണായകമാണ്.
 
2. ആക്രമണ സ്വഭാവമുള്ള നായ്ക്കളെയും പേവിഷ ബാധയുള്ള നായ്ക്കളെയും വിട്ടയക്കില്ല
 
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ആക്രമണസ്വഭാവമുള്ള നായ്ക്കളെയും രോഗം ബാധിച്ചവരെയും ഷെല്‍ട്ടറുകളില്‍ വാക്‌സിനേഷന്‍, ഐസൊലേഷന്‍ ചെയ്യണം. ഇവയെ തെരുവില്‍ വിടാനാകില്ല.
 
3. തെരുവില്‍ ഭക്ഷണം കൊടുക്കുന്നതില്‍ പൂര്‍ണ്ണ നിരോധനം
 
തെരുവ് നായ്ക്കള്‍ക്ക് പൊതുവഴിയില്‍ ഭക്ഷണം നല്‍കുന്നത് നിയമപരമായി കോടതി നിരോധിച്ചു.
 
4. ഭക്ഷണം നല്‍കാനായി പ്രത്യേകം സ്ഥലം
 
മുനിസിപ്പല്‍ വാര്‍ഡുകള്‍ക്കുള്ളില്‍, ജനസംഖ്യയും തെരുവ് നായ്ക്കളുടെ എണ്‍നവും കണക്കിലെടുത്ത് feeding zones സൃഷ്ടിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇവിടെ Notice boards സ്ഥാപിച്ച് നായ്ക്കളെ അവിടെയുള്ള ഇത്തരം സ്ഥലങ്ങളില്‍ മാത്രം ഭക്ഷണം നല്‍കാം.
 
5. നിയമലംഘനത്തിന് കടുത്ത നടപടി
 
പുതിയ നിയമം ലംഘിക്കുന്നവര്‍ക്ക് നിയമപരമായ നടപടി നേരിടേണ്ടിവരും.തെരുവ് നായ ആക്രമണങ്ങള്‍,നിയമലംഘനങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാനായി പ്രത്യേക helpline ആരംഭിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍