സല്യൂട്ട്.....ഗ്രേറ്റ് ഹീറോസ്.....

ചൊവ്വ, 26 നവം‌ബര്‍ 2013 (13:04 IST)
PRO
26/11.. ഇതൊരു തീയതിയായിട്ടല്ല ഭാരതീയര്‍ കണക്കാക്കുന്നത്. ഭാരതത്തിന്റെ അഖണ്ഡതയെ ചിന്നഭിന്നമാക്കാനെത്തിയ ക്ഷുദ്രശക്തികള്‍ ഏല്‍പ്പിച്ച കളങ്കമായാണ്.

നാം നമ്മുടെ അഭിമാനത്തിനായി തിരിച്ചടിച്ചു. ഒടുവില്‍ അത് വിജയിക്കുകയും ചെയ്തു. പക്ഷേ അതിനു നാം വലിയ വില കൊടുക്കേണ്ടി വന്നു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, കാര്‍ക്കരെ, കാമത്ത് തുടങ്ങിയ സൈനികരെയും സിവിലിയന്മാരെയും നമുക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്‌ ഇന്ന്‌ അഞ്ചുവര്‍ഷം തികയുന്പോള്‍ സധൈര്യം തീവ്രവാദികളെ നേരിട്ട അവരെ മറക്കാന്‍ നമുക്ക് കഴിയില്ല.

ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ തന്റെ ജീവിതം രാഷ്ട്രത്തിനായി ബലിയര്‍പ്പിച്ച ഈ ധീര ജവാന്റെ ഓര്‍മ്മകള്‍ യുവമനസുകള്‍ക്ക് ഓര്‍ത്തു തേങ്ങാനുള്ളതല്ല. ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും കരുത്ത് പകരാനുള്ളതാണ്.

സാഹസികനും ധീരനുമായ സന്ദീപ്- അടുത്ത പേജ്

PRO
രാജ്യത്തെ... സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ സന്ദീപ് ജീവന്‍ ബലികൊടുത്തു. മുംബൈയിലെ ഭീകരാക്രമണത്തെ ചെറുക്കാന്‍ താജ് ഹോട്ടലില്‍ നടന്ന പോരാട്ടത്തില്‍ രക്‌തസാക്ഷിയായ മേജര്‍ സന്ദീപ്‌ ഉണ്ണിക്കൃഷ്‌ണന്‍ ചെയ്തത് അതായിരുന്നു.

താജിലെ കമാന്‍ഡോ ഓപ്പറേഷനിടെ സഹപ്രവര്‍ത്തകനു നേരെ നിറയൊഴിച്ച ഭീകരനെ തുരുതുരാ വെടിയുതിര്‍ത്തു സന്ദീപ്‌ പിന്തുടരുകയായിരുന്നു.അടുത്തനിലയിലേക്ക് ഓടിമറഞ്ഞ കടന്ന ഭീകരന്‍,സംഘാംഗങ്ങള്‍ക്കടുത്തേക്ക് മടങ്ങാന്‍ തുനിഞ്ഞ സന്ദീപിനെ പ്രത്യാക്രമണത്തിലൂടെ വീഴ്ത്തുകയായിരുന്നു .

സാഹസികനും ധൈര്യശാലിയുമായിരുന്നു സന്ദീപ് എന്ന് സഹപ്രവര്‍ത്തകരും, മതാപിതാക്കളും പറയുന്നു.തനിക്ക് എഞ്ചിനീയറാവേണ്ട സൈനികനായാല്‍ മതി എന്ന് സന്ദീപ് സ്വയം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ പഠിക്കാന്‍ ചേരുന്നത്.

രണ്ടുതവണ ജമ്മു കാശ്മീരിലേക്ക് നിയമനം ചോദിച്ചു വാങ്ങി- അടുത്ത പേജ്

PTI
1999 ജൂണ്‍ 12നു സെവന്‍‌ത്ത് ബിഹാര്‍ റജിമെന്‍റില്‍ ചേര്‍ന്ന സന്ദീപ്‌ 2007 ജനുവരി 20നാണു എന്‍എസ്‌ജിയിലെത്തിയത്‌. 51 എസ്‌എജി വിഭാഗത്തിന്‍റെ കമാന്‍ഡറായിരുന്നു.സാഹസീകത ഇഷ്ടപ്പെട്ടിരുന്ന സന്ദീപ് രണ്ടു തവണ ജമ്മു കശ്മീരില്‍ നിയമനം ചോദിച്ചുവാങ്ങിയിരുന്നു.

ഭീകരവാദികള്‍ മുംബൈ ആക്രമിച്ചപ്പോള്‍ ബന്ദികളായവരെ രക്ഷിക്കാന്‍ നിയോഗിച്ച ദേശീഅയ സുരക്ഷാസേനയില്‍ അംഗമായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍. താജ് ഹോട്ടലിലേക്ക് കമാന്‍ഡോകള്‍ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. പരുക്കേറ്റ ഒരു കമാന്‍ഡോയെ അവിടെനിന്ന് മാറ്റിയ ശേഷം തീവ്രവാദികള്‍ക്കു നേരെ കുതിച്ച സന്ദീപ് വെടിയേറ്റു വീണു.

ഗുരുതരമായി പരുക്കേറ്റ അദ്ദേഹം പീ‍ന്നീട് മരണര്‍ഹ്ര്ഹിനു കീഴടങ്ങുകയായിരുന്നു. നവം‌മ്പര്‍ 29ന് ബാംഗ്ലൂരിലെ വസതിയിലെത്തിച്ച സന്ദീപിന്റെ മൃതദേഹം പൂര്‍ണസൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ഭാരത സര്‍ക്കാര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് മരണാനന്ദര ബഹുമതിയായി അശോകചക്ര നല്‍കി ആദരിച്ചു.

മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണന്‍, മുംബൈ ആക്രമണത്തില്‍ പരുക്കേറ്റ മനീഷ് തുടങ്ങിയവര്‍ മാത്രമല്ല വീണ്ടും ആ ദിനങ്ങള്‍ ഓര്‍മ്മിക്കുമ്പോള്‍ നമുക്ക് മുന്നില്‍ ഉള്ളത്, കൊല്ലപ്പെട്ട 166 പേര്‍. വെടികൊണ്ടു ശരീരം തുളയുമ്പോഴും കസബിന്‍റെ മേലുള്ള പിടിവിടാത്ത തുക്കാറാം ഒംബാലെയെന്ന പൊലീസ് കോണ്‍സ്റ്റബിളുണ്ട്, പൊലീസിന്റെ അഭിമാനമായ ഹേമന്ദ് കര്‍ക്കറെ, വിജയ് സലാസ്കര്‍, അശോക് കാംതെ തുടങ്ങിയ വരുണ്ട്. അവരുടെ കുടുംബാംഗങ്ങള്‍ക്കുണ്ട്... സല്യൂട്ട് ഗ്രേറ്റ് ഹീറോസ്...

വെബ്ദുനിയ വായിക്കുക