പ്രസ്ഥാനമായി മാറിയ വലിയ കോയിത്തമ്പുരാന്‍

കേരള സാഹിത്യ ചരിത്രത്തില്‍ യുഗപുരുഷനായി വാഴ്ത്തപ്പെടുന്ന ആളാണ് കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍. ഭാഷാ ശാകുന്തളത്തിന്‍റെ കര്‍ത്താവ്, സന്ദേശ കാവ്യകാരന്‍, ദ്വിതീയാക്ഷര പ്രാസവാദി എന്നിങ്ങനെ പല നിലകളിലും ശ്രദ്ധേയനാണ് തമ്പുരാന്‍.

ജ-ീവിച്ചിരുന്ന കാലത്തെ കവി സാര്‍വഭൗമനായി സാഹിത്യ പ്രണയികള്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നു.1914 സെപ്റ്റംബര്‍ 22 ന് കാറപകടത്തിലാണ് അദ്ദേഹം അന്തരിച്ചത്.

തിരുവനന്തപുരത്ത് വലിയ കോയിത്തമ്പുരാന്‍ താമസിച്ചിരുന്ന സരസ്വതീ വിലാസം കൊട്ടാരം പുരാവസ്തു വകുപ്പ് സംരക്ഷിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. പടിഞ്ഞാറെ കോട്ട കമാനത്തിനടുത്ത് മിത്രാനന്ദപുരം കുളത്തിന് എതിരേയുള്ള ശംഖുചക്ര നഗറിലാണ്, ശംഖുചക്ര കൊട്ടാരം എന്നറിയപ്പെടുന്ന ഈ മന്ദിരം.

സംസ്കൃതത്തിലും മലയാളത്തിലും അമൂല്യമായ ഗദ്യ പദ്യ സംഭാവനകള്‍ നല്‍കുകയും തന്‍റെ തണലില്‍ സംസ്കാരസമ്പന്നമായ സാഹിത്യപ്രവര്‍ത്തകരുടെ ഒരു മഹാപ്രസ്ഥനത്തിനു വളരാന്‍ സൗകര്യം നല്‍കുകയും ചെയ്ത മഹാശയനാണ് കോയിത്തമ്പുരാന്‍.

കേരള വര്‍മ്മ തിരുവിതാംകൂര്‍ പാഠ്യപുസ്തകക്കമ്മറ്റി ചെയര്‍മാനെന്ന നിലയ്ക്ക് ഭാഷാ ഗദ്യശാഖയെ പരിപോഷിപ്പിക്കാനും പരിഷ്കരിക്കാനും പല നടപടികളുമെടുത്തു. പല പാഠ്യപുസ്തകങ്ങളും എഴുതിക്കുകയും, സ്വയം എഴുതുകയും ചെയ്തു.

കേരളവര്‍മ്മയുടെ കാലത്തു മലയാള സാഹിത്യത്തില്‍ പൊന്തിവന്ന ഒരു വിഷയമാണ് ദ്വിതീയാക്ഷരപ്രാസവാദം . പ്രാസവാദത്തിന്‍റെ ഒരു വശത്ത് കേരളവര്‍മ്മയും മറുവശത്ത് ഭാഗിനേയന്‍ രാജ-രാജ-വര്‍മ്മയുമാണ് നേതൃ നിരയില്‍ ഉണ്ടായിരുന്നത. ്വളരെ ശബ്ദകോലാഹലം സൃഷ്ടിച്ച ഈ വാദം, മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പ്രയോജ-നകരമായാണ് ഭവിച്ചത്.


കേരള കാളിദാസന്‍

അഭിജ-്ഞാനശാകുന്തളം ആദ്യമായി വിവര്‍ത്തനം ചെയ്തതു വലിയകോയിത്തമ്പുരാനാണ്. ഈ വിവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളവര്‍മ്മയ്ക്ക് കേരള കാളിദാസന്‍ എന്ന പേര് വീണത്.

ചങ്ങനാശ്ശേരി ലക്ഷ്മീപുരത്ത് കൊട്ടാരത്തില്‍ 1845 ഫെബ്രുവരി 19 ന് ജ-നിച്ച തമ്പുരാന്‍ ചെറുപ്പത്തില്‍ തന്നെ സംസ്കൃതത്തിലും ഇംഗ്ളീഷിലും പാണ്ഡിത്യം സമ്പാദിച്ചു. സംസ്കൃത മലയാള സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായി.

മാവേലിക്കര കൊട്ടാരത്തില്‍ നിന്നു തിരുവിതാംകൂര്‍ രാജ-കുടുംബത്തിലേക്ക് ദത്തെടുത്ത റാണി ലക്ഷീഭായിയെ പതിനാലാം വയസ്സില്‍ വിവാഹം ചെയ്ത അദ്ദേഹം വലിയകോയിത്തമ്പുരാനായി.

തിരുനാള്‍ പ്രബന്ധം, ശൃംഗാരമഞ്ജരിഭാണം, നക്ഷത്രമാല, പാദാരവിന്ദശതകം തുടങ്ങി ഒട്ടേറെ സംസ്കൃതകൃതികളും, ഹനുമദുദ്ഭവം, ധ്രുവചരിതം, പരശുരാമവിജയം തുടങ്ങിയ മലയാളം ആട്ടക്കഥകളും കേരളവര്‍മ്മ രചിച്ചു.

ഇടയ്ക്ക് അദ്ദേഹത്തിന് രാജ-ാവിന്‍റെ അപ്രീതിക്ക് പാത്രമാവേണ്ടി വന്നു അതാകട്ടെ പിന്നീട് അതീവ ഹൃദ്യമായ സന്ദേശ കാവ്യത്തിന്‍റെ പിറവിക്ക് കാരണമാവുകയും ചെയ്തു. ബന്ധനകാലത്തെ സ്മരിച്ച് എഴുതിയതാണ് പ്രസിദ്ധമായ മയൂരസന്ദേശം മണിപ്രവാള കാവ്യം. ആയില്യംതിരുനാള്‍ മഹാരാജ-ാവ് അദ്ദേഹത്തെ അലപ്പുഴ കൊട്ടാരത്തില്‍ തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവായി.

1050 കര്‍ക്കിടകം മുതല്‍ 15 മാസം അദ്ദേഹം അവിടെ ബന്ധനത്തില്‍ കഴിഞ്ഞു. പിന്നീട് അനന്തപ്പുരം കൊട്ടാരത്തില്‍ വീട്ടുതടങ്കലിലായി. ആയില്യം തിരുനാള്‍ മരിച്ച് വിശാഖം തിരുനാള്‍ ഭരണഭാരമേറ്റതിനെത്തുടര്‍ന്നാണ് വലിയ കോയിത്തമ്പുരാനെ 1055 ല്‍ മോചിപ്പിച്ചത്.

ഇക്കാലത്തദ്ദേഹം യമപ്രണാമശതകം തുടങ്ങിയ കൃതികള്‍ രചിച്ചു. സ്വതന്ത്രനായതിനുശേഷം പ്രധാനമായും സാഹിത്യരംഗത്താണ് വലിയ കോയിത്തമ്പുരാന്‍ വ്യാപരിച്ചത്. മഹച്ചരിതസംഗ്രഹം, ഇന്ത്യാചരിത്രകഥകള്‍, അക്ബര്‍ (നോവല്‍) എന്നിവ അക്കാലത്തെഴുതിയ കൃതികളാണ്.





വെബ്ദുനിയ വായിക്കുക