പ്രകൃതിയുടെ കവി ; ദാര്‍ശനികതയുടേയും

ജ-നനം : 1906 ഒക്ടോബര്‍ 25 മരണം : 1978 മേയ് 27

നല്ല കുറേ കവിതകളുടെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചാണ് കവി പി.കുഞ്ഞിരാമന്‍ നായര്‍ കടന്നുപോയത്. കേരളത്തിന്‍റെ ഭൂമികയില്‍ ഈ കവിയുടെ കാല്‍പ്പാടുകളും ഏറെ പതിഞ്ഞിട്ടുണ്ട്. കാരണം പി.കുഞ്ഞിരാമന്‍ നായര്‍ നാടോടിയായ കവിയായിരുന്നു.

അദ്ദേഹത്തിന് സ്ഥിരം ആസ്ഥാനമില്ലായിരുന്നു. അമ്പലങ്ങളും വഴിയമ്പലങ്ങളും വല്ലപ്പോഴുമൊക്കെ സുഹൃദ് ഭവനങ്ങളും താവളമാക്കി അദ്ദേഹം കവിതകളുമായി കേരളത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു.

ഒടുവില്‍ തിരുവനന്തപുരത്തെ പഴയ സി.പി.സത്രത്തില്‍ അദ്ദേഹം ഭാണ്ഡക്കെട്ടിറക്കി വച്ച് യാത്ര മതിയാക്കി-..............ആരോരുമറിയാതെ,.............. ആര്‍ക്കും തിരിച്ചറിയാനാവാതെ.

മലയാണ്മയുടെ, കേരളീയതയുടെ സാന്നിദ്ധ്യമാണ് പി യുടെ കവിതകളില്‍ തുടിക്കുന്നത്. ഭൗതികവും ആദ്ധ്യാത്മികവുമായ കാമനകള്‍ക്കൊപ്പം കവിത ചിലപ്പോള്‍ ദാര്‍ശനിക തലങ്ങളിലേക്ക് ഉയര്‍ന്നുപോകുന്നു.

കളിയച്ഛന്‍ പോലുള്ള കവിതകള്‍ പി.യുടെ ദര്‍ശനങ്ങളുടെ ആകെത്തുകയാണ്. സുഖലോലുപത ആഗ്രഹിച്ചിരുന്ന കവി വ്യക്തിജ-ീവിതത്തില്‍ അല്‍പമൊക്കെ കുത്തഴിഞ്ഞ മട്ടിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ കവിതകളില്‍ ആസക്തിയും അനാസക്തിയും ആകൃഷ്ടതയും വൈരാഗ്യവും ജ-ീവിത വ്യഗ്രതയും മരണവും പലപ്പോഴും ഏറ്റുമുട്ടുന്നതായി നിരൂപകന്മാര്‍ എഴുതുന്നു.


സൗന്ദര്യാത്മകതയാണ് പി യുടെ കവിതകളുടെ മുഖമുദ്ര. കേരളീയ സ്വത്വം അതില്‍ നിറഞ്ഞുനില്‍ക്കുന്നു. കേരളത്തിന്‍റെ ഓണം, വിഷു, തിരുവാതിര, ഉത്സവങ്ങള്‍, അന്പലങ്ങള്‍, പ്രകൃതി സൗന്ദര്യം എന്നിവയെല്ലാം അദ്ദേഹം കവിതയിലേക്ക് ആവാഹിച്ചു.

മിക്ക കവിതകള്‍ക്കും കേരളീയമായൊരു താളബദ്ധത കൈവരുത്താനും അദ്ദേഹം ശ്രദ്ധിച്ചു.

പേര്‍ത്തും നേറ്റിയില്‍ മഞ്ഞവരക്കുറി
ചര്‍ത്തിയ പുലരി വരും നേരം
തനതുടലില്‍ നവമാടകള്‍ ചാര്‍ത്തി
പനിനീരലരിന് തുള്ളാനും
മൊട്ടുകിളുക്കും പിച്ചകവള്ളിക
ളാതിര നോല്‍ക്കാന്‍ വെന്പുന്പോള്‍
വാസന നൂറു പുരട്ടിയ വെറ്റില
പോലെ പകലുകള്‍ ചുരുളുന്പോള്‍......
.........................
വരുമോ വീണ്ടും പൂത്തിരുവാതിര
ചൊരിയും വെള്ളി നിലാവേ നീ

എന്ന് പറന്നു പോയ പൂത്തിരുവാതിരയില്‍ കവി പാടുന്നു.

മുകിലുകള്‍ മേയും കുന്നിന്‍ ചരിവിലൊരമ്പലമുണ്ടല്ലോ
അമ്പലനടയില്‍ പന്തലിടുന്നൊരു മാമരമുണ്ടല്ലോ

എന്ന് കവി പാടുമ്പോള്‍ കുന്നിന്‍ ചരുവിലെ അമ്പലവും അതിനു മുകളില്‍ നീന്തിക്കളിക്കുന്ന വെണ്‍മേഘങ്ങളും അമ്പലമുറ്റത്തെ വലിയ ആലും മാത്രമല്ല ചെണ്ടയുടെ താളവും ഈ വരികളില്‍ നമുക്കനുഭവപ്പെടുന്നു.

പരിസ്ഥിതി കവി,സാംസ്കാരിക കവി

കേരളത്തിലെ പരിസ്ഥിതി കവികകളില്‍ പ്രമുഖനാണ് പി. അദ്ദേഹത്തിന്‍റെ പ്രകൃതി വര്‍ണ്ണനയുടെ സൗന്ദര്യാത്മകതയില്‍ ഭ്രമിച്ച് കവിതകളില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് നാം മറന്നു പോവുകയായിരുന്നു. പഞ്ചവര്‍ണ്ണക്കിളിയുടെ പാട്ടിനു പകരം ടിപ്പര്‍ ലോറികളുടെ മുരളല്‍ ഉയരുകയാണ്. പേരാറും പെരിയാറും വറ്റിവരളുന്നു.

ഇതിനെക്കുറിച്ചെല്ലാം കവി വ്യാകുലപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ സമകാലിക സാമൂഹിക പ്രശ്നങ്ങളിലും പി യുടെ ശ്രദ്ധ പതിയാതെ പോയില്ല. ദാരികനും കാളിയും എന്ന കവിത അടിയന്തരാവസ്ഥയ്ക്കെതിരായ ശബ്ദമായിരുന്നു.

കാസര്‍കോട് ജ-ില്ലയിലെ കാഞ്ഞങ്ങാട് താലൂക്കില്‍ അജ-ാനൂരില്‍ 1906 ഒക്ടോബര്‍ 25 നാണ് പി.കുഞ്ഞിരാമന്‍ നായര്‍ ജ-നിച്ചത്.കൊല്ലവര്‍ഷം 1082 തുലാ മാസത്തിലെ തിരുവോണം നാളിലായിരുന്നു ജ-നനം പനയന്തട്ട കുഞ്ഞമ്മ അമ്മയും സംസ്കൃത വിദ്വാന്‍ പുറവങ്കര കുഞ്ഞന്പു നായരുമാണ് മാതാപിതാക്കള്‍.

പുന്നശ്ശേരി നന്പിയുടെ ശിഷ്യനായി പട്ടാന്പി സംസ്കൃത കോളേജ-ില്‍ പഠിച്ചു. സംസ്കൃത അദ്ധ്യാപകനായി ജേ-ാലി ചെയ്തു. സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യമുള്ള നവജ-ീവന്‍ എന്നൊരു പത്രം കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു.

കൂടാളി കൊല്ലംകോട് രാജ-ാസ് ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു കുറേക്കാലം.

പി യുടെ ഓണസദ്യ എന്ന കവിത ഒരു ബാലകവിതയായിട്ടാണ് പലരും കാണാറുള്ളത്. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പലപ്പോഴും അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പഴയകാല കേരളത്തിന്‍റെ സാംസ്കാരിക ചിത്രമാണ് നമുക്കതില്‍ കാണാനാവുക. അന്ന് ഓണസദ്യ ഒരുക്കിയിരുന്നതും ഓണസദ്യയ്ക്ക് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ വിവരണവും കവിതയിലുണ്ട്.

ഓണക്കാലത്ത് വേലിയില്‍ പൊത്തിപ്പിടിച്ചു കയറുന്ന മത്തന്‍റെ വള്ളി താഴേക്കു വീണുപോകുന്നതും നെയ്യും മധുരവും തേടി ചോണനുറുന്പുകള്‍ വരിവച്ചു പോകുന്നതും അടുക്കളയില്‍ നിന്ന് പപ്പടം കാച്ചുന്ന പരിമളങ്ങള്‍ ഉയരുന്നതും കവി അനുഭവ വേദ്യമാക്കുന്നു.

പപ്പടം വെളിച്ചെണ്ണയില്‍ കാച്ചിയാലേ കവി പറയുന്ന പരിമളം ഉയരു. പഞ്ചസാരയും കൊളസ്ട്രോളും പിടികൂടിയ കേരളത്തില്‍ എത്രകാലം ഈ പരിമളം ഉയരും എന്ന് കണ്ടറിയണം.

വെബ്ദുനിയ വായിക്കുക