അക്കിത്തം- ഇതിഹാസത്തിന്‍റെ സുവര്‍ണ്ണമണ്ഡലം

? അങ്ങയുടെ ജീവിതത്തിന്‍റെയും മലയാള കവിതയുടെയും വഴിത്തിരിവാണല്ലോ " ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം ' ഈ കാവ്യമെഴുതാനിടയായ സാഹചര്യം വിശദീകരിച്ചു തന്നാല്‍ സന്തോഷം

* ""സമാനോ മന്ത്രസ്സമിതിസ്സമാനീ
സമാനീവ ആകുതിസ്സമാനാ ഹൃദയാനിവ.''

ഇത് ഋഗ്വേദത്തിലെ ഒടുവിലുളള മന്ത്രങ്ങളിലൊന്നാണല്ലോ . ഈ കാര്യം എന്നെ പതിനൊന്നു വയസ്സില്‍ ആകര്‍ഷിച്ചിരുന്നു.

ആയിടെത്തന്നെയാണ് ഇ. എം. എസ്സിന്‍റെ "സോഷ്യലിസം എന്തിന്' എന്ന ലേഖനം അച്യൂതമേനോന്‍റെ " സോവിയറ്റ് നാട്' എന്ന പുസ്തകം എന്നിവയും എന്‍റെ മനസ്സിലേക്ക് കടന്നു വന്നത് .

പക്ഷേ അഞ്ചു വയസ്സിലാകണം, കേളപ്പജി ഗുരുവായൂര്‍സത്യാഗ്രഹം നടത്തിയകാലത്തുതന്നെ മില്‍ത്തുണികളിലെ ചിത്രം വഴി ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു പല്ലുപോയ "ഇളിച്ചിവായ'ന്‍റെ ചിത്രം മായാത്ത വിധത്തില്‍ ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.

അതിനാലാവാം സ്വാതന്ത്ര്യോദയ കാലഘട്ടത്തില്‍ കാവുമ്പായ്, കരിവെളളൂര്‍, മുനയന്‍കുന്ന് മുതലായ സ്ഥലങ്ങളിലുണ്ടായ കമ്യൂണിസ്റ്റ് വിപ്ളവങ്ങളെപ്പറ്റി- ജീവിതത്തില്‍ എന്നും നാം നേരിടുന്ന ലക്ഷ്യവും മാര്‍"വും തമ്മിലുളള ബന്ധത്തെപ്പറ്റിയും- എനിക്കുചിന്തിക്കേണ്ടിവന്നു.

? "വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം'

ഈ വരികള്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ഒട്ടേറെ അര്‍ത്ഥകല്‍പ്പനകള്‍ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്. ഇതിന്‍റെ അര്‍ത്ഥവും ഭാവവും വിശദീകരിക്കാമോ ?


* അര്‍ത്ഥവും ഭാവവും ഒന്നും ചിന്തിച്ചുകൊണ്ടല്ലല്ലോ നാം കവിത എഴുതുന്നത്. ഇന്ദ്രിയങ്ങള്‍ വെളി-ച്ചം എന്നു ധ-രി--ക്ക-ു-ന്ന-ത് എന്തി-നെയാണോ,അത-ല്ല യഥാര്‍ത്ഥ വെളി--ച്ചം എന്നാ-വ-ണം ഈ വരി-ക-ളില്‍ നിന്നു ലഭി-ക്കു-ന്ന വസ്തു-ത എന്നാ-ണ് പില്‍-ക്കാ-ല-ത്തെ-നി-ക്ക് -തോ-ന്നി-യ-ിട്ടുള-ള-ത്.

പിന്നീ-ട് ഞാന്‍ ക-ണ്ടു-പി-ടി-ച്ച മ--റ്റൊ-രു കാര്യം- ഈ വര-ി-കള്‍ എഴു-തു-ന്ന-തി-നു മുമ്പ് തന്നെ കാളി-ദാ-സ-ന്‍റെ
"മ-ര-ണം പ്രകൃ-തി-ശ്ശ-രീ--രി-ണാം
വികൃ-തിര്‍-ജീ-വി-ത-മു--ച്യ-തേ ബൃധേഃ

എന്ന വച--നം എന്‍റെ മന-സ്സില്‍ പതി-ഞ്ഞി-ട്ടു-ണ്ടാ-യി--രു-ന്നു എന്ന-താ-ണ്.

ഈയി-ടെ-യാ-ണ് മറ്റൊരു സംശ-യം എന്‍റെ മന-സ്സില്‍ അങ്കു-രി-ച്ച-ത്. " വെളി-ച്ചം ദുഃഖ-മാ-ണ്' എ--ന്നു പറ-ഞ്ഞ-തി-നെ- ആക്ഷേ--പി-ച്ച-വര്‍ എന്തു-കൊ-ണ്ടാ-ണ് " അ-റി--വിന്‍ വെളി--ച്ച-മേ ദൂര-പ്പോ' എന്നെ-ഴു-തി-യ കവി-യെ ആക്ഷേ-പി-ക്കാ-തെ വിട്ട-ത്?

ജിയു-ടെ ജാത-ക-ത്തി-ലെ വ്യാ-ഴം ധ-നു-വി--നാ-ണ-ല്ലോ; എന്‍റെ വ്യാഴം മക-ര-ത്തി-ലും ! വേറെ ന്യായ-മൊ-ന്നും -തോ-ന്നിയില്ല.

? ഈശ്വ-ര-വി-ശ--്വാ-സ-വും തത്വ-ജ്ജാ-ന-വും നിസ്സം-ഗ-മ-മാ-യ സമീ-പ-ന-ത്തി--ലേ-ക്കാ-ണ് നയി-ക്കു-ക. കവി-ത-യാ-ക-ട്ടെ വികാ-ര-പ-ര-മാ-യ ഒരനുഭവത്തിന്‍റെ ആവിഷ്ക്കാരമാണ് .നിസ്സംഗത വികാരപരത- ഈ രണ്ടു വൈരുധ്യങ്ങള്‍ അങ്ങയില്‍ സമന്വയിക്കുന്നതെങ്ങനെയാണ്?

* പുരുഷനും പ്രകൃതിയും തമ്മില്‍ എങ്ങിനെ സമന്വിതമായി സ്ഥിതിചെയ്യുന്നു എന്ന ചോദ്യമല്ലേ ഈ ചോദ്യത്തിനുളള മറുപടി. പുരുഷന്‍ വൈകാരികസത്തയും പ്രകൃതി വൈചാരികസത്തയും എന്നു പറഞ്ഞാല്‍ തെറ്റു വരാനിടയില്ല.

"ബുദ്ധിഃ' എന്ന വാക്കുതന്നെ സ്ത്രീലിംഗമാണ്. മറ്റൊരു കാര്യം "മര്യാദാപുരുഷന്‍' എന്നു പ്രസിദ്ധനായ ശ്രീരാമന്‍റെ കഥ പറയുന്ന രാമായണം രചിച്ചത് രത്നാകരന്‍ എന്ന വേടനാണല്ലോ. അതു തന്നെ "മാനിഷാദ, എന്ന പാപവാക്യത്തോടുകൂടിയും- അല്ലേ ?

രാഗം, വിരാഗം എന്നീ പദങ്ങള്‍ തന്നെ സൂചിപ്പിക്കുന്നത്. അവയുടെ ഐക്യമാണല്ലോ. വിദ്യൂഛക്തിയിലെ പ്ളസ്സും മൈനസും തന്നെയാണവ.

? ഉപഭോഗപരതയും യാന്ത്രികസ്വാധീനവും നിറഞ്ഞ ഈ കാലഘട്ടത്തില്‍ കവിത നിറഞ്ഞു നില്‍ക്കുമെന്നു കരുതാന്‍ ന്യായമുണ്ടോ ?

* കവിത നില നില്‍ക്കുമോ എന്ന ചോദ്യത്തിനുളള മറുപടി ഈശ്വരന്‍ നിലനില്‍ക്കുമോ എന്ന ചോദ്യമാണ്. ""രൂപം രൂപം പ്രതിരൂപേ ബഭൂവ'' എന്നു ചെറുപ്പത്തില്‍ത്തന്നെ പഠിച്ചുപോയ എനിക്ക് ഈശ്വരനെയും കവിതയെയും രണ്ടായിക്കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല.


? സ്വന്തം കാവ്യജീവതത്തിലൂടെ അങ്ങ് സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ദര്‍ശനമെന്താണ് ?


* അത് ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസത്തിലെ ആദ്യത്തെ രണ്ടുശ്ളോകങ്ങളിലുണ്ട്. എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

കരച്ചിലും ചിരിയും. മനുഷ്യജീവിയെ ഇതരങ്ങളില്‍ നിന്നു വ്യതിരിക്തമാക്കുന്ന ആ ബിന്ദു ഞാനറിയാതെ രചിക്കപ്പെട്ടതിന്‍റെ തുടര്‍ച്ചയായിട്ടാണ് ആ കൃതിയിലെ ഇതര ശ്ളോകങ്ങള്‍ എഴുതപ്പെട്ടത്.

ആദ്യത്തെ മൂന്നു ശ്ളോകങ്ങള്‍ മാത്രം എഴുതിവെച്ച് കിടന്നുറങ്ങി. പിറ്റേന്നുമുതല്‍ ഓരോ ഉപശീര്‍ഷകങ്ങളുടെയും കീഴെ കാണുന്ന 6 ശ്ളോകങ്ങള്‍ എഴുതി.ഒരു ശീര്‍ഷകത്തിനുകീഴിലുളളവ മാത്രം ഒരു ദിവസം എന്ന കണക്കില്‍.

അവസാനം എഴുതപ്പെടാനിരിക്കുന്നവ ആദ്യമേ മനസ്സില്‍ ബിംബിച്ചിരുന്നെങ്കില്‍ ആ കൃതി ഞാനെഴുതുമായിരുന്നില്ല.


വെബ്ദുനിയ വായിക്കുക