കാല്പനികതയും വിലാപവും അവതരിപ്പിച്ച പോറ്റി

കരുനാഗപ്പള്ളി സ്വദേശി സി എസ് സുബ്രഹ്മണ്യന്‍ മലയാളത്തിന് പ്രാതസ്മരണീയനായ കവിയാണ്. കാല്പനിക കവിതാസരണിയുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. വിലാപകാവ്യ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരില്‍ ഒരാളും പോറ്റിയായിരുന്നു.

കൊല്ലം ജ-ില്ലയിലെ കരുനാഗപ്പള്ളിയില്‍1875 നവംബര്‍ 29നായിരുന്നു ജ-നനം 1954 ല്‍ അന്തരിച്ചു

പാശ്ചാത്യ കാല്‍പനികതയുമായുള്ള പരിചയത്തിലൂടെ ആ കാവ്യ രീതിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ സുബ്രഹ്മണ്യന്‍ പോറ്റി, ഒരു വിരഹം, ഒരു വിലാപം എന്നീ കൃതികളിലൂടെ വിലാപകാവ്യപ്രസ്ഥാനം മലയാളത്തില്‍ അവതരിപ്പിച്ചു.

മകളുടെ മരണത്തിലുള്ള പിതാവിന്‍റെ വിലാപമാണ് ഒരു വിലാപത്തിലെ പ്രമേയം. 1903 ല്‍ ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചു.

എം.എ.ബിരുദം നേടി. അസിസ്റ്റന്‍റ് ട്രന്‍സ്ലേറ്റര്‍, സബ് രജ-ിസ്ട്രാര്‍, ഹൈസ്കൂള്‍ ഹെഡ് മാസ്റ്റര്‍ തുടങ്ങിയ വിവിധ പദവികളിള്‍ ജേ-ാലി ചെയ്തു. കുമാരനാശാന്‍റെ അടുത്ത സുഹൃത്തായിരുന്നു. പോറ്റി.

തോമസ് ഗ്രേയുടെ എലിജ-ി നിറ്റണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്ച് യാഡ്, ഒരു സാഹായ്ഹ്നകാലത്തെ മൈതാനം എന്ന പേരില്‍ പോറ്റി നേരത്തെ വിവര്‍ത്തനം ചെയ്തിരുന്നു.

""മിതവാദി''യില്‍ പ്രസിദ്ധീകരിച്ചിരുന്ന വീണപൂവ്, സ്വന്തം മുഖവുരയോടുകൂടി ഭാഷാപോഷിണിയില്‍ പുന:പ്രസിദ്ധീകരിച്ചത് പോറ്റിയായിരുന്നു.. മലയാള കവിതയില്‍ വരാന്‍ പോകുന്ന മാറ്റത്തിന്‍റെ അടയാളമായി വീണപൂവിനെ പോറ്റി ദീര്‍ഘദര്‍ശനം ചെയ്തതിന്‍റെ ഫലമായിരുന്നു ഈ പുന:പ്രസിദ്ധീകരണം.

കൃതികള്‍ :

ഒരു വിരഹം,
ഒരു വിലാപം,
ചെമ്പകമാല,
ആര്‍ദ്രാവതാരം,
നീലോല്പലം,
ദാസന്‍,
ദുര്‍ഗേശനന്ദിനി (വിവര്‍ത്തനം).


ഒരു വിലാപം എന്ന കാവ്യത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് ചുവടെ .

ഒരു സംഗതിയിന്നപോലെ താന്‍
വരുമെന്നാര്‍ക്കുമറിഞ്ഞിടാന്‍ പണി;
പെരുതുണ്ടു കുഴപ്പമെങ്കിലും
നിരൂപിക്കില്‍ ചില രീതി കണ്ടിടാം;

വെളിവാക്കുവതിന്നു വേണ്ടപോല്‍
തെളിവിന്നായ് തിരയും ദശാന്തരേ
അരുളും പെരുതായ സങ്കടം
പലതായ് തീര്‍ന്നൊരു തുച്ഛദുര്‍ഘടം;

ഇതു സുസ്ഥിര മെന്നുറയ്ക്കുമ-
ങ്ങതു നശ്വര മെന്നു തോന്നുമാ-
യതു വര്‍ത്തിപ്പിതനശ്വരം ഭൂവി;

ഒരുവന്നു നികൃഷ്ടമൊന്നു താന്‍
പരമോല്‍കൃഷ്ടമതന്യനെത്രയും;
ഒരു കണ്ണിനു നല്ലതൊക്കെമ-
റ്റൊരു കണ്ണിന്നു മഹാ വിലക്ഷണം;

ഇതിലീവിധമൊക്കെ വന്നിടാ-
മിതി പാര്‍ക്കും, വിപരീതമായ്വരും;
അതിവിസ്മയമെ പ്രപഞ്ചമി-
ന്നതിരറ്റുള്ള മഹാരഹസ്യമാം.

അജ-നവ്യനായൊരീശരന്‍
നിജ- സന്തോഷമതിന്നു തന്നെയോ
പല മട്ടു വിചിത്ര പൂര്‍ണ്ണമാ-
മുലകാഹന്ത! ചമച്ചതീവിധം ?

പല ചേതനമങ്ങചേതനം
തുലവിട്ടുള്ളൊരുമട്ടസംക്യമായ്
പലരൂപഗുണാദിയോടു ഭൂ-
തലമെങ്ങും പരിപൂര്‍ണ്ണമെത്രയും;

ചെറുപുല്ലുകള്‍പോലുമേതുമേ
വെറുതെയല്ല ജ-നിപ്പതൂഴിയില്‍;
സകലത്തിനുമുള്ള ജേ-ാലിതന്‍
നികരം ചേര്‍ന്നതു താന്‍ പ്രപഞ്ചവും.

വെബ്ദുനിയ വായിക്കുക