എം ടി: ജീവിതരേഖ

മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍നായര്‍ പൊന്നാനി താലൂക്കില്‍ കൂടല്ലൂര്‍ ഗ്രാമത്തില്‍ 1933 ജൂലൈ 15 ന് ജനിച്ചു. അച്ഛന്‍ ടി. നാരായണന്‍ നായര്‍, അമ്മ അമ്മാളു അമ്മ .

മലമക്കാവ് എലിമന്‍െററി സ്ക്കൂള്‍, കുമരനല്ലൂര്‍ ഹൈസ്ക്കൂള്‍, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1953 ല്‍ ബി. എസ്സ്.സി (കെമസ്ട്രി) ബിരുദം.

അധ്യാപകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ആദ്യത്തെ കഥ 1948 ല്‍ പ്രസിദ്ധപ്പെടുത്തി. 1956 മുതല്‍ 1968 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍െറ സഹപത്രാധിപര്‍, പിന്നെ പ്രധാന പത്രാധിപകര്‍. 1981 ല്‍ വിരമിച്ചു. വീണ്ടും 1988 മുതല്‍ മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍. 1989 വിരമിച്ചു.

ആദ്യകഥ "വിഷുക്കൈനേട്ടം' 1948 ല്‍ ചിത്രകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചു. ആദ്യനോവല്‍ "പാതിരാവും, പകല്‍വെളിച്ചവും', "മലയാളമാസിക'യിലും "ആദ്യ പ ുസ്ത കം ', " രക്തം പുരണ്ട മണ്‍തരികള്‍' 1953 ല്‍ പാലക്കാട് കലാരാധകസംഘം' പ്രസിദ്ധീകരിച്ചു.

1996 ജൂണ്‍ 22 ന് കാലിക്കറ്റ് സര്‍വ്വകലാശാല ഓണററി ഡി. ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. അമേരിക്ക, ഫിന്‍ലാന്‍ഡ്, റഷ്യ, ചൈന എന്നിവടങ്ങളും അറബ് രാഷ്ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

മലയാളം ടെലിവിഷന്‍ ചാനലായ ഇന്ത്യാ വിഷന്‍റെ പ്രോഗ്രാം വിഭാഗം തലവന്‍, തുഞ്ചന്‍ സ്മാരകസമിതി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.


പുരസ്ക്കാരങ്ങള്‍

1955 ല്‍ എം.ടി. വാസുദേവന്‍നായര്‍ ജ്ഞാനപീഠപുരസ്ക്കരം നേടുന്ന നാലാമത്തെ മലയാളിയായി. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കായിരുന്നു പുരസ്കാരം.

"നാലുകെട്ട്', "സ്വര്‍"ം തുറക്കുന്ന സമയം',"ഗോപുരനടയില്‍',എന്നീ കൃതികള്‍ക്ക് കേ രളസാഹിത്യ അക്കാദമി അവാര്‍ഡ്. "കാല'ത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും "വാനപ്രസ്ഥ'ത്തിന് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. "രണ്ടാമൂഴ'ത്തിന് വയലാര്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

എം.ടി. സവിധാനം ചെയ്ത ചലചിത്രങ്ങളായ നിര്‍മ്മാല്യവും കടവും ഒരു ചെറുപുഞ്ചിരിയും നിരവധി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടി. നിര്‍മ്മാല്യം മികച്ച ചലച്ചിത്രത്തിനുള്ള പ്രസിഡന്‍റിന്‍റെ സ്വര്‍ണ്ണ മെഡല്‍ നേടി.

അദ്ദേഹത്തിന്‍റെ തിരകഥകളായ ഓളവും തീരവും, ബന്ധനം, ഓപ്പോള്‍, ആരൂഢം, പഞ്ചാഗ്നി, വളര്‍ത്തുമൃഗങ്ങള്‍, അനുബന്ധം, തൃഷ്ണ, അമൃതംഗമയ, പെരുന്തച്ചന്‍, സുകൃതം, തീര്‍ഥാടനം എന്നിവയ്ക്ക് സംസ്ഥാന അവാര്‍ഡ്.

തിരക്കഥയ്ക്ക് ദേശീയതലത്തില്‍ നാലുതവണ അവാര്‍ഡു നേടിയ ഏകവ്യക്തിയാണ് എം.ടി. നിര്‍മ്മാല്യം, കടവ്, ഒരു വടക്കന്‍ വീരഗാഥ, സദയം, പരിണയം എന്നിവയാണ് ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക