‘ജീവിച്ചിരിക്കുന്നതുവരെ എല്ലാവര്‍ക്കും ആവശ്യമുണ്ട്, മരിച്ചു കഴിഞ്ഞാല്‍ അതോടെ തീര്‍ന്നു’ : ടിഎ റസാഖിന് സിനിമാലോകം നല്‍കിയ അവഗണനയെക്കുറിച്ച് ഭാര്യ

ബുധന്‍, 16 ഓഗസ്റ്റ് 2017 (11:26 IST)
ഒന്നാം ചരമവാര്‍ഷികത്തില്‍ പ്രമുഖ തിരക്കഥാ കൃത്ത് ടിഎ റസാഖിനെ മറന്ന് മലയാള സിനിമാ ലോകം. റസാഖിന്റെ ചരമദിനത്തില്‍ ഭാര്യ വിളിച്ചുചേര്‍ത്ത സൗഹൃദ സംഗമത്തില്‍ സിനിമാ മേഖലയില്‍ നിന്നും പത്മകുമാറും ഷാജൂണ്‍ കാര്യാലും മാത്രമാണ് പങ്കെടുത്തത്.
 
മരണശേഷം റസാഖിനെ സിനിമാക്കാര്‍ മറന്നെന്നാണ് റസാഖിന്റെ ഭാര്യ ഷാഹിദ പറയുന്നത്. ‘ജീവിച്ചിരിക്കുന്നതുവരെ എല്ലാവര്‍ക്കും എല്ലാവരേയും ആവശ്യമുണ്ട്. അതാണ് കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍ മനസിലാക്കിയത്. മരിച്ചു കഴിഞ്ഞാല്‍ ആ ആളെക്കൊണ്ട് ആര്‍ക്കും ഒരു കാര്യവുമുണ്ടാവില്ല.’ അതായിരിക്കും റസാഖ് നേരിടുന്ന അവഗണനയ്ക്കു പിന്നിലെന്നും ഭാര്യ പറയുന്നു.
 
സിനിമാ സംഘടനയുടെ ആഭിമുഖ്യത്തില്‍ മോഹനം എന്ന പേരില്‍ സാംസ്‌കാരിക പരിപാടി നടന്ന ദിവസമാണ് റസാഖ് മരിച്ചത്. പരിപാടി മുടങ്ങാതിരിക്കാന്‍ റസാഖിന്റെ മരണവിവരം മറച്ചുവെച്ചതായി സിനിമാ ലോകത്തുനിന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

വെബ്ദുനിയ വായിക്കുക