താൻ നേരിട്ട ക്രൂര പീഡനങ്ങൾ മരണമൊഴിയായി അനന്തു എഴുതി. തനിക്ക് ഇനിയും സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്നും നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്നും അനന്തു ആരോപിക്കുന്നു. ആർഎസ്എസ് ക്യാംപിൽനിന്നാണ് ദുരനുഭവങ്ങൾ നേരിട്ടതെന്നും പോസ്റ്റിൽ പറയുന്നു. ഇതോടെ കടുത്ത വിഷാദരോഗത്തിൽ ആയി. അമ്മയെയും സഹോദരിയെയും ഓർത്താണ് ഇതുവരെ ഒന്നും ചെയ്യാതിരുന്നതെന്നും അനന്തു പറയുന്നുണ്ട്.
സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത് വന്നു. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരൻ ആവരുതെന്നും അത്രയും വിഷം കൊണ്ടുനടക്കുന്നവരാണ് ആർഎസ്എസ് എന്നും എഴുതിവച്ചാണ് വഞ്ചിമല ചാമക്കാലയിൽ അനന്ദു അജി(24) ജീവനൊടുക്കിയത്. ആർ എസ് എസിൻ്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിൽ കൂടി അനാവരണം ചെയ്യപ്പെട്ടതെന്ന് വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.