തിരുവനന്തപുരത്ത് രണ്ട് ദിവസത്തിനുള്ളില്‍ വെടിവച്ചുകൊന്നത് ഏഴ് കാട്ടുപന്നികളെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 മെയ് 2025 (13:25 IST)
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തെ അതിവേഗം നഗരവല്‍ക്കരണം നടക്കുന്ന പ്രദേശങ്ങളിലൊന്നായ കഴക്കൂട്ടത്ത് കാട്ടുപന്നികളെ കാണുന്നതും ആക്രമിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. കട്ടായിക്കോണം കൗണ്‍സിലര്‍ ഡി രമേശന്റെ അഭിപ്രായത്തില്‍, തന്റെ വാര്‍ഡില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കട്ടായിക്കോണം, കഴക്കൂട്ടം, ചന്ദവിള എന്നീ മൂന്ന് വാര്‍ഡുകളില്‍ കാട്ടുപന്നികളെ  മൃഗങ്ങളുടെ സങ്കേതമായി മാറിയെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ചന്ദവിള വാര്‍ഡ് കൗണ്‍സിലര്‍ എം. ബിനു പറഞ്ഞു. 
 
അതോടൊപ്പം തന്നെ പ്രദേശം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, തന്റെ വാര്‍ഡിലെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് കൃഷിയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുന്നത് ഇതാദ്യമായാണ്. കട്ടായിക്കോണം, കഴക്കൂട്ടം, ചന്ദവിള എന്നീ മൂന്ന് വാര്‍ഡുകളില്‍ പന്നികളെ കൊല്ലാന്‍ നഗരസഭ അനുമതി നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍