സാനിറ്റൈ‌സര്‍ കുടിച്ച് പാലക്കാട് ഒരാള്‍ മരിച്ചു

സുബിന്‍ ജോഷി

വ്യാഴം, 26 മാര്‍ച്ച് 2020 (18:13 IST)
റിമാൻഡ് തടവുകാരൻ സാനിറ്റൈസർ കഴിച്ച് മരിച്ചു. മുണ്ടൂർ സ്വദേശി രാമൻകുട്ടി (36) ആണ് മരിച്ചത്. മോഷണക്കേസിൽ അറസ്റ്റിലായിരുന്ന രാമന്‍‌കുട്ടിയെ ഫെബ്രുവരി 18നാണ് റിമാൻഡ് ചെയ്‌തത്. മാർച്ച് 24ന് സാനിറ്റൈസർ കുടിച്ച നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ രാമന്‍‌കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
പാലക്കാട് മലമ്പുഴ ജില്ലാ ജയിലിലാണ് രാമന്‍‌കുട്ടി റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്.  അവിടെ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനായി സ്‌പിരിറ്റ് എത്തിച്ചിരുന്നു. തടവുകാര്‍ സ്‌പിരിറ്റ് ഉപയോഗിച്ച് സാനിറ്റൈസര്‍ ഉണ്ടാക്കുന്നതിനിടെ രാമന്‍‌കുട്ടി അധികൃതരുടെ കണ്ണുവെട്ടിച്ച് സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. മദ്യത്തിന്‍റെ ലഹരി കിട്ടുമെന്ന മിഥ്യാധാരണയിലായിരിക്കാം രാമന്‍‌കുട്ടി സാനിറ്റൈസര്‍ കുടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
താമസിയാതെ അസ്വസ്ഥത അനുഭവപ്പെട്ട രാമന്‍‌കുട്ടിയെ ഉടൻ മലമ്പുഴയിലെ സർക്കാർ ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഐസിയുവിൽ ചികിത്സയിലായിരിക്കെയാണ് രാമന്‍‌കുട്ടി മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍