കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാൽ രണ്ടടികൂടി സ്റ്റേഷനിൽ നിന്നും കിട്ടുന്ന അവസ്ഥ, എല്ലാത്തിനും ഉത്തരവാദി ശശി

അഭിറാം മനോഹർ

വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (18:19 IST)
കേരളത്തില്‍ ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കാത്ത അവസ്ഥയെന്ന് പി വി അന്‍വര്‍ എംഎല്‍എ. കമ്മ്യൂണിസ്റ്റുകാരാണെന്ന് പറഞ്ഞാല്‍ രണ്ടടി കൂടി പോലീസ് സ്റ്റേഷനില്‍ നിന്നും കിട്ടുന്ന അവസ്ഥാവിശേഷം കേരളത്തിലുണ്ടെന്നും അതിനെല്ലാം ഉത്തരവാദി പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയാണെന്നും പി വി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
 
കേരളത്തില്‍ പോലീസില്‍ ആര്‍എസ്എസ് വത്കരണം നടക്കുന്നു. അതിന് ഉത്തരവാദി പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. ആ നയത്തില്‍ നിന്നും മാറ്റമില്ലെന്നും പി വി അന്‍വര്‍ വ്യക്തമാക്കി. സിറ്റിംഗ് ജഡ്ജിയെ വെച്ചുകൊണ്ട് സ്വര്‍ണ്ണം പൊട്ടിക്കലുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രിയെ പി വി അന്‍വര്‍ എംഎല്‍എ വെല്ലുവിളിച്ചു. എഡിജിപി എഴുതിക്കൊടൂത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്നത് മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്വേഷിക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍