നേഴ്‌സ് ഫോണില്‍ മുഴുകി നവജാതശിശുവിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റി; സംഭവം വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 31 മെയ് 2025 (18:55 IST)
വെല്ലൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാത ശിശുവിന്റെ തള്ളവിരല്‍ അബദ്ധത്തില്‍ മുറിഞ്ഞുപോയത് മുതിര്‍ന്ന നഴ്സിന്റെ അശ്രദ്ധ മൂലമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍. തമിഴ്‌നാട്ടിലെ മുള്ളിപ്പാലയം സ്വദേശികളായ വിമല്‍രാജ് (30) നിവേത (24) എന്നിവരുടെ ആണ്‍കുഞ്ഞിന്റെ വിരലാണ് മുറിച്ചുമാറിയത്. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനായി കുഞ്ഞിന്റെ കൈയില്‍ നിന്ന് ടേപ്പ് ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ, ഒരു മുതിര്‍ന്ന നഴ്സ് കത്രിക തെറ്റായി കൈകാര്യം ചെയ്തതാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
 
കുട്ടിയുടെ അച്ഛന്‍ പറയുന്നതനുസരിച്ച്, ഗ്ലൂക്കോസ് മാറ്റുന്നതിനിടെ നഴ്സ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു ഇതാണ് ആകസ്മികമായി വിരല്‍ മുറിച്ചുമാറ്റാന്‍ കാരണമായത്.സംഭവത്തിന് ശേഷം ഒന്നര മണിക്കൂറിലധികം സമയം തനിക്ക് കുഞ്ഞിനെ കാണാന്‍ പോലും അനുവാദം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. 
 
15 വര്‍ഷത്തിലേറെ പരിചയമുള്ള നഴ്സിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വെല്ലൂര്‍ ജില്ലാ കളക്ടര്‍ സുബ്ബുലക്ഷ്മി വിഷയത്തില്‍ അന്വേഷണം നടത്തുകയും കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു. ഇപ്പോള്‍ കുഞ്ഞ് ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ഒരു ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍