ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍; പണവുമായി ചിലര്‍ എത്തുന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 31 മെയ് 2025 (17:45 IST)
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമുണ്ടെന്ന് പിവി അന്‍വര്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.  പണവുമായി ചിലര്‍ എത്തുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
 
കൈയില്‍ പണമില്ലാത്തതിനാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പിവി അന്‍വര്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മത്സരിക്കാന്‍ താല്പര്യമുണ്ടെങ്കിലും കൈയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാത്തതെന്നും വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്നും പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു
 
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ വേണമെന്നും തന്റെ കയ്യില്‍ അതിനുള്ള പണമില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി സംസാരിച്ചതിനാലാണ് താന്‍ സാമ്പത്തികമായി തകര്‍ന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവച്ചതൊന്നും അന്‍വര്‍ പറഞ്ഞു. ഞാന്‍ ഇറങ്ങി വന്നത് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണ്. സോഷ്യലിസവും മതേതരത്വവുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. പക്ഷേ സിപിഐഎം പിന്നീട് വര്‍ഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാര്‍ട്ടി കൈവിട്ടെന്നും അദ്ദേഹം പറഞ്ഞു.
 
എം സ്വരാജ് പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണെന്നും പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണെന്നും ഇന്നും കുഞ്ഞാലിക്കുട്ടിയാണ് ഇടപെടുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍