സാത്താന്‍സേവയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി പരാതി. മജിസ്ട്രേറ്റിനു മുന്നില്‍ പ്രതികള്‍ക്ക് അനുകൂല മൊഴി നല്‍കാന്‍ തങ്ങളെ പൊലീസ് നിര്‍ബന്ധിച്ചതായി കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി പറഞ്ഞ ആളുകളല്ല പ്രതികളെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ കുട്ടിയെ മാനസികരോഗിയെന്ന് വരുത്താനും ശ്രമിച്ചു. കൂടാതെ പ്രതികളുടെ ബന്ധുക്കള്‍ തങ്ങള്‍ക്കു നേരെ ഭീഷണി ഉയര്‍ത്തിയതിനെ തുടര്‍ന്ന് താമസംമാറിയതായും പിതാവ് കൂട്ടിച്ചേര്‍ത്തു.
എറണാംകുളം കുന്നത്തുനാട്ടിലായിരുന്നു പീഡനം നടന്നത്. കിഴക്കമ്പലം വിലങ്ങു സ്വദേശിനിയായ പ്ലസ്‌വൺ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിനെ തുടർന്നായിരുന്നു പീഡന വിവരം പുറത്തായത്. പ്രായപൂർത്തിയാവാത്ത ഏഴ് പേരടക്കം പതിനൊന്ന് പേരാണ് കേസിൽ അറസ്റ്റിലായത്.
(കടപ്പാട്: മനോരമ ന്യൂസ്)